Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNadapuramchevron_rightഷെബിനയുടെ മരണം:...

ഷെബിനയുടെ മരണം: എല്ലാറ്റിനും ദൃക്സാക്ഷിയായി പത്തു വയസ്സുകാരി മകൾ

text_fields
bookmark_border
ഷെബിനയുടെ മരണം: എല്ലാറ്റിനും ദൃക്സാക്ഷിയായി  പത്തു വയസ്സുകാരി മകൾ
cancel

നാദാപുരം: ഭർതൃവീട്ടുകാരുടെ പീഡനത്തിനിരയായി മരിച്ച ഉമ്മയുടെ ദുരന്തങ്ങൾക്ക് ദൃക്സാക്ഷിയായി പത്തു വയസ്സുകാരി മകൾ. വീട്ടുകാരുടെ മർദനത്തിനും പീഡനത്തിനുമിരയായ മാതാവ് ഷെബിനയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ ഭർതൃപിതാവടക്കമുള്ളവരോട് കുഞ്ഞുമകൾ അപേക്ഷിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല. ഉമ്മ മരിക്കേണ്ടവളാണെന്ന പരിഹാസമാണ് നേരിടേണ്ടിവന്നത്.

വാതിൽ തുറക്കേണ്ട, മരിക്കട്ടെ എന്ന നിലപാടാണ് ഭർതൃസഹോദരിയിൽനിന്നുണ്ടായതെന്ന് മകൾ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച പകൽ മൂന്നുമണിക്ക് ശേഷമുണ്ടായ മർദനത്തിനും മാനസിക പീഡനത്തിനും വീട്ടുകാർ പങ്കാളികളായിരുന്നതായാണ് പുറത്തുവരുന്ന വിവരം.

മർദനത്തെ തുടർന്ന് വീട്ടിലെ മുറിക്കുള്ളിലായിരുന്ന ഷെബിനയെ രക്ഷിക്കണമെന്ന് മകൾ അപേക്ഷിച്ചിട്ടും പുച്ഛിച്ചുതള്ളിയ ബന്ധുക്കൾ മരണം ഉറപ്പായതോടെയാണ് വീട്ടുകാരെ വിവരമറിയിക്കുന്നത്.

പത്തു വർഷം മുമ്പ് 100 പവൻ സ്വർണവും പണവും നൽകിയാണ് മകളെ കെട്ടിച്ചയച്ചതെന്നും ഭർതൃവീട്ടിൽ കൊടിയ പീഡനമാണ് മകൾ അനുഭവിച്ചതെന്ന് മാതാവും പറയുന്നു. ഈ സ്വർണത്തെ കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ലെന്നും ഇവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKozhikode NewsLatest Kerala NewsNadapuram Shabna Death Case
News Summary - Shebina-death-Ten-year-old-daughter-witnesses-everything
Next Story