രതീഷിെൻറ ആത്മഹത്യ; കഥകൾ വ്യാജമെന്ന് പൊലീസ്
text_fieldsനാദാപുരം: പുല്ലൂക്കര മൻസൂർ വധക്കേസിൽ ആത്മഹത്യ ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകനും കേസിലെ രണ്ടാം പ്രതിയുമായ പുല്ലൂക്കര കൂലോറത്ത് രതീഷിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ പേരിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് പൊലീസ്. ആത്മഹത്യ നടന്ന് 18 ദിവസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്ന് കേസിെൻറ അന്വേഷണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്വേഷണത്തിെൻറ ഭാഗമായി ശേഖരിച്ച മുഴുവൻ രേഖകളും ഫോറൻസിക് പരിശോധനക്കായി നൽകിയിട്ടുണ്ട്. പരിശോധനഫലം ലഭിക്കാനായി കാത്തുനിൽക്കുകയാണ്. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്നും െപാലീസ് കൂട്ടിച്ചേർത്തു.
തെളിവെടുപ്പിെൻറ ഭാഗമായി കൂട്ടുപ്രതികളോടൊപ്പം ഇയാൾക്ക് ഒളിവിൽ താമസിക്കാൻ സഹായം നൽകിയ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പരിശോധനഫലം ലഭ്യമാകുന്നതോടെ ആവശ്യമെങ്കിൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. രതീഷിെൻറ ആത്മഹത്യ കൊലപാതകമാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചാരണങ്ങളുമുണ്ട്. യു.ഡി.എഫ് നേതാക്കൾ ആസൂത്രിത കൊലപാതകമാണെന്ന ആരോപണം ഉയർത്തി രംഗത്തുവന്നതോടെ ഇതിന് രാഷ്ട്രീയ മാനം വന്നു. ഈ മാസം ഒമ്പതിനാണ് ചെക്യാട് കായലോട്ട്താഴ കൂളിക്കുന്നിലെ ആളൊഴിഞ്ഞ പറമ്പിൽ പ്രതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.