ജ്വല്ലറി കവർച്ച പ്രതി കണ്ണൂരിൽ മാല മോഷണക്കേസിൽ അറസ്റ്റിൽ
text_fieldsനാദാപുരം: കല്ലാച്ചി മാർക്കറ്റ് റോഡിൽ ജ്വല്ലറി കുത്തി ത്തുറന്ന് 55 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്നു വർഷമായി ഒളിവിലായിരുന്ന പ്രതി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മഞ്ജുനാഥി(23)നെയാണ് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.
2018 ഡിസംബർ മൂന്നിന് പുലർച്ചെയാണ് മഞ്ജുനാഥിെൻറ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയുടെ ചുമർ കുത്തിത്തുറന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപ വരുന്ന ഒന്നേമുക്കാൽ കിലോ സ്വർണാഭരണങ്ങൾ, ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചത്. കേസിൽ പ്രധാന പ്രതികളായ സൂര്യ, അഞ്ച്പുലി, രാജ എന്നിവരെ അന്നത്തെ നാദാപുരം എസ്.ഐ എൻ. പ്രജീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് നേരത്തെ അറസ്റ്റ്ചെയ്യുകയും മോഷണ മുതലുകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിൽ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മഞ്ജുനാഥിനെ പൊലീസ് പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കല്ലാച്ചി ജ്വല്ലറി കവർച്ച കേസിലെ പ്രതിയാണെന്ന് അറിയുന്നത്. കല്ലാച്ചിയിലെ മോഷണ മുതലുകൾ വളാഞ്ചേരിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതായി പ്രതി പൊലീസിന് മൊഴി നൽകി. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉളിക്കൽ,തൃശൂർ ഒല്ലൂരിലെ ആത്മിക ജ്വല്ലറി മോഷണക്കേസിലുംഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

