ലോക്ഡൗണിെൻറ മറവിൽ വള്ളിയാട് മലയിൽ കുന്നിടിക്കൽ തകൃതി
text_fieldsനാദാപുരം: വളയംവള്ളിയാട് മലയിൽ കുന്നിടിക്കൽ വ്യാപകം. ക്വാറി നിർമാണത്തിെൻറ മറവിലാണ് വൻ തോതിൽ കുന്നുകൾ ഇടിച്ചുനിരപ്പാക്കുന്നത്. നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അനധികൃതമായാണ് ക്വാറിമാഫിയ കുന്നിടിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഇടിച്ച സ്ഥലത്തുനിന്നു നീക്കുന്ന മണ്ണ് സമീപത്ത് വൻതോതിൽ കൂട്ടിയിട്ടിരിക്കുകയാണ്. പരിസ്ഥിതി ലോലവും സംരക്ഷണ പ്രദേശവുമായ സ്ഥലത്ത് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയ ക്വാറി സംഘങ്ങൾ പാറ പൊട്ടിക്കാൻ ആവശ്യമായ വഴി നിർമിക്കാനാണ് കുന്നുകൾ ഇടിച്ചുനിരപ്പാക്കുന്നത്.
നേരത്തേ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനമാണ് ലോക്ഡൗണിെൻറ മറവിൽ വീണ്ടും ആരംഭിച്ചിരിക്കുന്നത്. പരിസരവാസികൾ പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫിസർക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാതെ ക്വാറിമാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ക്വാറിക്ക് സമീപത്തുള്ള ഓലിയ തോട് നികത്തിയതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് തോട് പൈപ്പുകൾ ഉപയോഗിച്ചു ഭൂമിക്കടിയിലൂടെയാക്കി മാറ്റാനുള്ള ശ്രമവും ലോക്ഡൗണിെൻറ മറവിൽ ഇവിടെ ആരംഭിച്ചു. ഇതിനായി വലിയ പൈപ്പുകളും ഫിറ്റിങ് സാമഗ്രികളും ഇവിടെ എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.