Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷജന്തുക്കൾക്ക്...

വിഷജന്തുക്കൾക്ക് വിഹാരമൊരുക്കി മാനാഞ്ചിറ മൈതാനം

text_fields
bookmark_border
വിഷജന്തുക്കൾക്ക് വിഹാരമൊരുക്കി മാനാഞ്ചിറ മൈതാനം
cancel
camera_alt

മാനാഞ്ചിറ മൈതാനം കാടുപിടിച്ച നിലയിൽ

Listen to this Article

കോഴിക്കോട്: നഗരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് കോർപറേഷൻ അധികൃതർ വാതോരാതെ പ്രസംഗിക്കുമ്പോഴും നഗരമുദ്രയായ മാനാഞ്ചിറ മൈതാനം കാടുപിടിച്ച് കിടക്കുന്നു. വിഷജന്തുക്കൾ വിഹരിക്കുന്ന പുൽക്കാടുകൾക്കിടയിലൂടെയാണ് സന്ദർശകർ നടക്കുന്നത്. ദിനേന നൂറുകണക്കിന് സന്ദർശകൾ കുടുംബസമേതമെത്തുന്ന പാർക്കിലാണ് അധികൃതരുടെ അനാസ്ഥ. മുതിർന്നവർക്കൊപ്പമെത്തുന്ന കുട്ടികൾ ഓടിക്കളിക്കുന്നത് അരക്കുമീതെ വളർന്ന പുൽക്കാടിനിടയിലൂടെയാണ്.

പുൽവെട്ടിയന്ത്രമുപയോഗിച്ച് ഒന്നോ രണ്ടോ ദിവസംകൊണ്ട് ഈ കാട് വെട്ടിത്തെളിക്കാം. കോർപറേഷൻ ശുചീകരണ തൊഴിലാളികൾ മറ്റു പലയിടങ്ങളിലും ശുചീകരണം നടത്തുന്നുണ്ടെങ്കിലും ഈ പാർക്കിൽ എത്തുന്നില്ല. ജില്ലക്ക് പുറത്തുള്ളവർപോലും നഗരത്തിൽ വരുമ്പോൾ മാനാഞ്ചിറ സന്ദർശിക്കുന്നത് വളരെ താൽപര്യത്തോടെയാണ്. അഴക് പദ്ധതി നടപ്പിലാക്കുന്ന ഈ നഗരത്തിന്റെ അഴകില്ലായ്മക്ക് ഉദാഹരണമാണ് മാനാഞ്ചിറ മൈതാനം.

പാർക്കുകൾ പരസ്യ കമ്പനികളെ ഏൽപിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പദ്ധതി കോർപറേഷൻ നേരത്തെ നടപ്പാക്കിയിരുന്നു. അതിന്റെ അവസ്ഥ എന്താണെന്നറിയില്ലെന്ന് വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ പറയുന്നു. മാനാഞ്ചിറയിൽ ലൈറ്റ് കത്താത്ത വിഷയവും പരിപാലന വിഷയവും പല തവണ കൗൺസിലിൽ ഉന്നയിച്ചതാണെന്നും കൗൺസിലർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMananchira SquareKozhikode NewsLatest News
News Summary - Mananchira square
Next Story