പൂപ്പൽ പിടിച്ച വസ്തുക്കൾ; കടകളിൽ ഹൃദയം തകർക്കുന്ന കാഴ്ച
text_fieldsഫറോക്ക്: ലോക്ഡൗണ്‍ വ്യാപാരികള്ക്കുണ്ടാക്കിയത് കോടികളുടെ നഷ്ടം. തുറക്കാൻ ഇളവ് ലഭിച്ച ശേഷം കടകള്‍ പരിശോധിച്ചപ്പോഴാണ് ഓരോരുത്തര്‍ക്കും നഷ്ടം കണക്കാക്കാനായത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉൽപന്നങ്ങള്, ബാഗുകള്‍, ഷൂസുകള്‍ തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും പൂപ്പല്‍ ബാധിച്ച് വില്പനയോഗ്യമല്ലാതായി.
ബ്രാന്‍ഡഡ് ഉൽപന്നങ്ങളിലടക്കം പൂപ്പല്‍ ബാധിച്ചിട്ടുണ്ട്. കടകള്‍ തുടര്‍ച്ചയായി അടച്ചിട്ടതിനാല്‍ വായുസഞ്ചാരം നിലച്ചതാണ് പൂപ്പൽവരാൻ കാരണം. വിഷു ഉള്‍പ്പെടെ മുന്നില്‍ക്കണ്ടാണ് പലരും പുതിയ വസ്ത്രശേഖരം എത്തിച്ചത്. വസ്ത്രങ്ങള്‍ നന്നാക്കിയെടുക്കാന്‍ ഏറെ കഷ്ടപ്പെടണം. ഉദ്ദേശിച്ച വില്പന നടക്കുമോ എന്ന കാര്യവും ഉറപ്പില്ല. പൂപ്പൽ ബാധിച്ച ഉൽപന്നങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ കഴിയില്ല.
വിലകൂടിയ പാദരക്ഷകള്‍, ബെല്‍റ്റുകള്‍, പഴ്സുകള്‍, ബാഗുകള്‍, ട്രോളിബാഗ്, മറ്റ് തുകല്‍ ഉൽപന്നങ്ങള് എന്നിവക്ക് പൂപ്പല്‍ ബാധിച്ചു. തുടച്ചാലും ഇവയുടെ പൂര്‍വസ്ഥിതി തിരികെ ലഭിക്കില്ലെന്നതിനാല്‍ വില്പനക്ക് കഴിയില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. റെഡിമെയ്ഡ് വസ്ത്രങ്ങളില്‍ വന്‍തോതില്‍ പൂപ്പല്‍ ബാധിച്ചു.
നഷ്ടം നികത്താന്‍ വ്യാപാരികള്‍ക്ക് അടിയന്തര പദ്ധതികള്‍ ഉടന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. കടകള്‍ അടച്ചിടേണ്ടി വന്നതിനാല്‍ സീസണ് വില്പനപോലും നഷ്ടമായി. ചെറുകിട വ്യാപാരികള്‍ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.