Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightജ്വല്ലറി നിക്ഷേപ...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുസ്ലിം ലീഗിന് പരിഹരിക്കാമായിരുന്നുവെന്ന് സി.പി.എം

text_fields
bookmark_border
cpm
cancel


കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് മുസ്ലിം ലീഗോ മഹല്ല് കമ്മിറ്റികളോ മുൻകൈയെടുത്തിരുന്നെങ്കിൽ പരിഹരിക്കാമായിരുന്നെന്ന് സി.പി.എം. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കുളങ്ങരത്താഴ നടത്തിയ ശ്രദ്ധക്ഷണിക്കൽ സദസ്സിൽ പ്രസംഗിച്ചവരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

കോടികളുടെ നിക്ഷേപം സ്വീകരിച്ചശേഷം പ്രതിസന്ധിയിലായതോടെ ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയപ്പോൾ പരിഭ്രാന്തരായ നിക്ഷേപകർ, ജ്വല്ലറി ഉടമകൾ ഭൂരിപക്ഷവുമുള്ള മുസ്ലിം ലീഗിനെയും മഹല്ല് ഭാരവാഹികളെയും കോൺഗ്രസിനെയും സമീപിച്ച് നിക്ഷേപം തിരിച്ചുകിട്ടാൻ സഹായമാവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതിനാലാണ് അവർ സി.പി.എമ്മിനെ സമീപിച്ചത്. ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി ഇരകൾക്കുവേണ്ടി രംഗത്തിറങ്ങുകയായിരുന്നെന്നും പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.കെ. ദിനേശൻ, ഏരിയ സെക്രട്ടറി കെ.കെ. സുരേഷ്, കമ്മിറ്റി അംഗങ്ങളായ എ.എം. റഷീദ്, എം.കെ. ശശി എന്നിവർ സംസാരിച്ചു. കെ. പ്രമോദ് സ്വാഗതവും എം.പി. കേളപ്പൻ നന്ദിയും പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim Leaguegold palace Jewelery scam
News Summary - Jewelery investment scam: Muslim League seeks solution - C. P. M.
Next Story