പ്രതിസന്ധിനാളിൽ പ്രതീക്ഷയോടെ കോഴിക്കോട്
text_fieldsകോഴിക്കോട്: പുതിയ സർക്കാറിെൻറ ആദ്യബജറ്റിൽ ഏറെ പ്രതീക്ഷയിലാണ് ജില്ല. കോവിഡ് ലോക്ഡൗണിനിടയിലുള്ള വെള്ളിയാഴ്ചത്തെ ബജറ്റിൽ കോഴിക്കോട് നഗരത്തിെൻറയും ജില്ലയുടെയും മുഖഛായ മാറ്റുംവിധമുള്ള വികസന പദ്ധതികൾ പരാമർശിക്കുമെന്നും അതിനായി തുക നീക്കിെവപ്പുണ്ടാവുമെന്നുമുള്ള ശുഭപ്രതീക്ഷയാണെങ്ങും. പ്രതിസന്ധികാലത്ത് തുണയേകുംവിധമുള്ള പദ്ധതികൾ വിവിധ മേഖലയിൽ പ്രയാസമനുഭവിക്കുന്നവർ പ്രതീക്ഷിക്കുന്നു.
നഗരപാത വികസന പദ്ധതിയുടെ രണ്ടാം ഘട്ടമായി പത്തു റോഡുകളുടെകൂടി ആധുനികവത്കരണം കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതാണ്. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെൻറ് രണ്ടാംഘട്ട വികസന ഭാഗമായി റോഡുകൾക്ക് മൊത്തം 681.31 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, നടപടികളെല്ലാം ഇഴഞ്ഞുനീങ്ങുകയാണ്.
നവീകരിച്ച നഗരത്തിലെ ആറു റോഡുകളുടെ ഉദ്ഘാടനമാണ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. രണ്ടാം പിണറായി സർക്കാറിെൻറ കാലത്തുതന്നെ രണ്ടാം ഘട്ടമായി 10 റോഡുകളുടെ നവീകരണം പൂർത്തിയാവാനുതകുന്ന നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ. മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് നവീകരണത്തിന് സ്ഥലമേറ്റെടുക്കൽ നടപടി തുടരുകയാണ്.
മാളിക്കടവ്-തണ്ണീർപന്തൽ റോഡ്, കരിക്കാംകുളം- സിവിൽ സ്േറ്റഷൻ, മൂഴിക്കൽ-കാളാണ്ടി താഴം, മിനിബൈപാസ്-പനാത്ത്താഴം ഫ്ലൈ ഓവർ അടക്കം, മാങ്കാവ്-പൊക്കുന്ന്-പന്തീരാങ്കാവ്, മാനാഞ്ചിറ- പാവങ്ങാട്, കല്ലുത്താൻ കടവ് -മീഞ്ചന്ത, കോതിപാലം-ചക്കുംകടവ്-പന്നിയങ്കര മേൽപ്പാലം, അരയിടത്ത് പാലം-അഴകൊടിക്ഷേത്രം-ചെറൂട്ടി നഗർ, സി.ഡബ്ല്യൂ.ആർ.ഡി.എം-പെരിങ്ങൊളം എന്നിവയാണ് കഴിഞ്ഞ ബജറ്റിൽ പണമനുവദിച്ചതനുസരിച്ച് നവീകരണം പ്രതീക്ഷിക്കുന്ന 10 റോഡുകൾ. കോഴിക്കോട്-കൊച്ചി തീരപാത, ദേശീയപാത വികസനത്തിൽ വ്യാപാരികൾക്കുള്ള നഷ്ടപരിഹാര പാക്കേജ്, കൊടുവള്ളിയെ ഗോൾഡൻസിറ്റിയായി പ്രഖ്യാപിച്ചുള്ള പ്രഖ്യാപനം, കുറ്റ്യാടി നാളികേര പാർക്ക്, കടലാക്രമണവും നഗരത്തിലെ വെള്ളക്കെട്ടുമൊഴിവാക്കാനുള്ള പദ്ധതികൾ തുടങ്ങി ഇടപെടൽ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നിരവധിയാണ്.
നടപ്പായി വരുന്നവയും നടപ്പാകാത്തവയും
ബജറ്റിൽ വരുന്ന പദ്ധതികളെല്ലാം അടുത്തകൊല്ലം തന്നെ നടപ്പാക്കാനാവുന്ന വിധമുള്ളതല്ല. എങ്കിലും മുൻ ബജറ്റുകളിൽ പരാമർശിച്ചിട്ടും നടപ്പാകാത്ത പദ്ധതികളേറെയുണ്ട്. കോഴിക്കോട് ഗവ. ലോകോളജ് ലോകോത്തര നിലവാരത്തിലാക്കാൻ 15 കോടി കഴിഞ്ഞ ബജറ്റിൽ ഉൾക്കൊള്ളിച്ച പ്രകാരം മുൻ എം.എൽ.എ എ. പ്രദീപ്കുമാറിെൻറ നേതൃത്വത്തിൽ നടപടികൾ തുടരുന്നുണ്ട്. എരഞ്ഞിപ്പാലത്ത് മേൽപ്പാലം, വിരിപ്പിൽ ഭാഗത്ത് നഗരത്തിന് പാടശേഖരം എന്നിവക്ക് കഴിഞ്ഞ ബജറ്റിൽ നാമമാത്ര തുകയാണ് വകയിരുത്തിയത്.
കോഴിക്കോട് കേന്ദ്രമായി ഉമ്പായി സ്മാരക ഹിന്ദുസ്ഥാനി സംഗീത അക്കാദമിക്ക് കഴിഞ്ഞ ബജറ്റിൽ 50ലക്ഷം രൂപ ഉൾപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടിനേയും പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 40 കോടി അനുവദിച്ചിരുന്നുവെങ്കിലും നടപടികൾ ആരംഭിക്കണം. നഗരത്തിൽ ഗതാഗതക്കുരുക്കഴിക്കാൻ മൊബിലിറ്റി ഹബ് എന്നത് പഴയ ബജറ്റിലുണ്ടായിരുന്നുവെങ്കിലും സ്ഥലം ലഭ്യമല്ലാത്തതിനാൽ ഒന്നും നടന്നില്ല. പാറോപ്പടി മേഖലയിൽ തടാകവും അതിനോടനുബന്ധിച്ചുള്ള പ്രകൃതിദത്ത വികസനവും അടക്കമുള്ളവ നടപ്പാവാത്തവയിൽപെടും. എം.പി വീരേന്ദ്രകുമാറിന് സ്മാരകം, ലൈറ്റ് മെട്രോ പദ്ധതി എന്നിവയും എവിടെയുമെത്തിയില്ല.
ഗാർമെൻറ് ഹബ് സ്ഥാപിക്കണം
തുണിത്തരങ്ങൾ വാങ്ങാൻ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കേരളത്തിൽ ഗാർമെൻറ് ഹബ് സ്ഥാപിക്കണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ വർക്കിങ് പ്രസിഡൻറും ഫാമിലി ഗ്രൂപ് എം.ഡിയുമായ മുജീബ് ഫാമിലി ആവശ്യപ്പെട്ടു.
ഇത് ഏറ്റവും മികച്ച വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന കേരളീയർക്കായി മറ്റു സംസ്ഥാനങ്ങളിൽ സ്ഥിരമായി പോവേണ്ട അവസ്ഥയില്ലാതാക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും വർധിപ്പിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിലവിലുള്ള പ്രളയ സെസ് ഒഴിവാക്കണം. ജി.എസ്.ടി ഏകോപിപ്പിക്കുകയും വാടകയിലും വൈദ്യുതിയിലും ഇളവിന് നടപടിയെടുക്കുകയും വേണം.
വ്യാപാരികൾക്കായി പ്രത്യേക മന്ത്രാലയം വേണം
കഴിഞ്ഞ ബജറ്റിെൻറ തുടർച്ചമാത്രമായിരിക്കും വെള്ളിയാഴ്ചത്തെ ബജറ്റുമെന്നതിനാൽ പ്രത്യേക പ്രതീക്ഷയൊന്നുമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രാലയം സ്ഥാപിക്കണം. കോവിഡ് കാലത്ത് കട അടച്ചിടൽ, തുറക്കൽ, നഷ്ടപരിഹാരം നൽകൽ തുടങ്ങിയവയൊന്നും ആരും ശ്രദ്ധിക്കുന്നില്ല. മന്ത്രാലയമായാൽ പ്രത്യേക പരിഗണന ലഭിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ജില്ലയിൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്കും ഇതുവഴി പരിഹാരമാവുമെന്ന് ഏകോപന സമിതി ജില്ല പ്രസിഡൻറുകൂടിയായ നസിറുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.