കോഴിക്കോട് വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും.
പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ കരുതണം. കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍, ഹോട്ടല്‍ ജീവനക്കാര്‍, ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ പരിശോധനാ ഫലമോ വാക്സിനേഷന് നടത്തിയ തെളിവുകളോ ഉദ്യോഗസ്ഥരെ കാണിക്കണം. ഇത് പാലിക്കാത്ത കടകള്‍ അടപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ആർ.ആർ.ടി വളൻറിയര്‍മാരുടെ സേവനം ശക്തിപ്പെടുത്താനും തീരുമാനിച്ചു. വീടുകളിൽ കഴിയുന്ന രോഗികൾ ക്വാറൻറീൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കും. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍, വീട്ടുകാര്‍ എന്നിവര്‍ ഹോം ക്വാറൻറീന് ലംഘിച്ചാല്‍ അവരെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.
വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ പരിശോധന ഫലമോ വാക്സിനേഷന് നടത്തിയ വിവരമോ ബോധ്യപ്പെടുത്തണം. പാളയം മാര്‍ക്കറ്റ്, പുതിയ ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, മിഠായിതെരുവ് എന്നിവിടങ്ങൾ ഫയര്‍ഫോഴ്സും കോര്‍പറേഷനും പൊലീസും സംയുക്തമായി അണുവിമുക്തമാക്കും. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും തീരുമാനമായി. ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും സംയുക്തമായി ജില്ലയിൽ വെള്ളിയാഴ്ച മെഗാ പരിശോധന ക്യാമ്പ് നടത്തും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ല ആശുപത്രികളിലും കോർപറേഷൻ പരിധിയിലുള്ള ആരോഗ്യകേന്ദ്രങ്ങളിലുമാണ് ക്യാമ്പ് നടത്തുക. ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല, ഡി.പി.എം ഡോ.എ. നവീന്‍, കോവിഡ് സെല്‍ നോഡല്‍ ഓഫിസര്‍ ഡോ. അനുരാധ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
ഡി വിഭാഗത്തിൽ പുറത്തിറങ്ങാൻ കർശന നിയന്ത്രണം
കോഴിക്കോട്: കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിൽ ജില്ല കലക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി നിർദേശം നൽകി. ഡി കാറ്റഗറിയിൽ പെടുന്ന പഞ്ചായത്തുകളിൽ പുറത്തിറങ്ങുന്ന ആളുകളുടെ കൈവശം ആർ.ടി.പി.സി.ആർ അെല്ലങ്കിൽ ആൻറിജൻ പരിശോധന ഫലമോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലെ വിവാഹ-മരണാനന്തര ചടങ്ങുകളിൽ പത്തു പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല.
തദ്ദേശഭരണ സ്ഥാപനങ്ങൾ കോവിഡ് കൺട്രോൾ റൂം പുനരാരംഭിക്കണം. ഇതിൽ അധ്യാപകരെയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താം.കമ്യൂണിറ്റി കിച്ചൺ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. രോഗസ്ഥിരീകരണ നിരക്ക് നിർണയിക്കുന്നത് അശാസ്ത്രീയമായാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പോസിറ്റിവായ വ്യക്തികളിൽ വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്ത എല്ലാവരെയും ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കലക്ടർ നിർദേശിച്ചു. ആശാ വർക്കർമാരെ കൂടി ഉൾപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടി.പി.ആർ 16.27 ശതമാനം; 1,586 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ 1,586 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.16.27 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,568 പേര്‍ക്കാണ് രോഗം. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ഒരാൾക്കും രണ്ടു ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 9,933 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 1,427 പേര് കൂടി രോഗമുക്തി നേടി.
ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെൻറ് സോണുകൾ
കോഴിക്കോട്: കോവിഡ് വ്യാപനം കര്‍ശനമായി തടയുന്നതിന് കോഴിക്കോട് കോര്പറേഷന് പരിധിയില്‍ 50 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും 30 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും കണ്ടെയ്ന്‍മെൻറ് സോണായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ല കലക്ടര്‍ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
കോഴിക്കോട് കോര്പറേഷൻ: വാര്‍ഡ് 3, 4, 7, 9, 12, 13, 16, 25, 50, 60. അത്തോളി: വാര്‍ഡ് 10,13, അരിക്കുളം: 3, ബാലുശ്ശേരി: 13, ചോറോട്: 13, കടലുണ്ടി: 10, 5,കാവിലുംപാറ: 13, കിഴക്കോത്ത് : 15, കോടഞ്ചേരി: 20, കൊടിയത്തൂര്‍: 1, 3, 13, കൂത്താളി: 6, കോട്ടൂര്‍: 7, കുരുവട്ടൂര്‍: 3, 4, കൂടരഞ്ഞി: 1, 7, 12, 13, മടവൂര്‍: 12, 13, നടുവണ്ണൂര്‍: 12, നന്മണ്ട: 8, ഒഞ്ചിയം:19, പയ്യോളി: 5, പുറമേരി: 7, തലക്കുളത്തൂര്‍: 15, തിക്കോടി:14, ഉണ്ണികുളം: 6, 21, വാണിമേല്‍: 12.
ട്രിപ്ൾ ലോക്ഡൗണുള്ള തദ്ദേശ സ്ഥാപനങ്ങൾ കൂടുന്നു; എ വിഭാഗം ശൂന്യം
കോഴിക്കോട്: ജില്ലയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിെൻറ സൂചനകൾ നൽകി ഡി വിഭാഗത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആഴ്ച 30 തദ്ദേശസ്ഥാപനങ്ങളായിരുന്നു ഡി വിഭാഗത്തിലുൾപ്പെട്ടതിനെ തുടർന്ന് ട്രിപ്ൾ േലാക്ഡൗണിലായത്. പുതിയ കണക്കു പ്രകാരം എണ്ണം 37 ആയി ഉയർന്നു. ഈ മാസം ഏഴിന് 22 തദ്ദേശസ്ഥാപനങ്ങളായിരുന്നു പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 15 ശതമാനത്തിലധികമായതിനാൽ ഡി വിഭാഗത്തിലുണ്ടായിരുന്നത്. നിലവിൽ എല്ലാതരം ഇളവുകളുമുള്ള വിഭാഗത്തിൽ ഒരു തദ്ദേശ സ്ഥാപനം പോലുമില്ല. കോഴിക്കോട് കോർപറേഷനും മുക്കം, വടകര നഗരസഭകളും സി വിഭാഗത്തിലാണുള്ളത്. ഡി വിഭാഗത്തിൽ കൊയിലാണ്ടി, രാമനാട്ടുകര, പയ്യോളി, കൊടുവള്ളി, ഫറോക്ക് നഗരസഭകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.