Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoyilandychevron_rightമത്സ്യബന്ധന മേഖല...

മത്സ്യബന്ധന മേഖല പ്രതിസന്ധിയിൽ

text_fields
bookmark_border
boat
cancel
camera_alt

മത്സ്യലഭ്യത കുറഞ്ഞതിനാൽ കാപ്പാട് കടപ്പുറത്ത് കയറ്റിയിട്ട ബോട്ടുകൾ

കൊയിലാണ്ടി: കടുത്ത ചൂടിൽ കടൽ തിളക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി. വെയിൽ കനത്തതോടെ തീരദേശത്തെ മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന മീൻപിടിത്തക്കാരുടെ ജീവിതം ദുരിതപൂർണമാവുകയാണ്.

വെള്ളം ചൂടുപിടിക്കുന്നതുകാരണം മത്സ്യങ്ങൾ ആഴക്കടലിലേക്ക് ഉൾവലിയുന്നതാണ് മീൻലഭ്യത കുറയാൻ കാരണമായത്. ചെറിയ ബോട്ടിലും തോണികളിലും മത്സ്യബന്ധനത്തിന് പോകാൻ ഇതോടെ കഴിയാതായി. കാരണം, 100 കിലോമീറ്ററോളം സഞ്ചരിച്ചാലേ മീൻലഭ്യതയുള്ള ആഴക്കടലിൽ എത്താനാകൂ.

ചെറിയ ജലയാനങ്ങൾ ഇതിന് അനുയോജ്യമല്ല. മാത്രവുമല്ല, ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന കപ്പലുകൾക്കിടയിൽ മത്സ്യബന്ധനം നടത്തുന്നത് ജീവാപായത്തിനും വഴിയൊരുക്കും. നിലവിൽ തമിഴ്നാട്, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മീനാണ് ആവശ്യക്കാർക്ക് ലഭിക്കുന്നത്. അയൽരാജ്യങ്ങളിൽനിന്ന് എത്തിക്കുന്നവയുമുണ്ട്.

തൊഴിൽരഹിതരായരോടെ വീടുകളിൽ ജീവിത പ്രയാസമാണ്. വലക്കും വള്ളത്തിനും വിവിധ ബാങ്കുകളിൽനിന്ന് ലോണെടുത്തവർക്ക് മൂന്നുമാസമായി തിരിച്ചടവും സാധ്യമാവുന്നില്ല. നേരത്തേ തൊഴിലില്ലാതാവുന്ന ഘട്ടത്തിൽ സർക്കാർ പ്രത്യേക ആശ്വാസ പദ്ധതികൾ നടപ്പാക്കാറുണ്ട്.

എന്നാൽ, ഇത്തവണ അതും ഉണ്ടായില്ല. കാലവർഷത്തിൽ തൊഴിൽ നഷ്ടമാകുമ്പോൾ പ്രതിദിനം 200 രൂപ തോതിൽ മത്സ്യത്തൊഴിലാളിക്ക് ലഭിക്കാറുണ്ടായിരുന്നു. ഈ പദ്ധതി വേനൽക്കാലത്തും നടപ്പാക്കണമെന്നും തണൽ പദ്ധതി പ്രകാരം നൽകുന്ന സമാശ്വാസ പദ്ധതിക്ക് കേന്ദ്ര വിഹിതം നൽകണമെന്നും തൊഴിലാളികൾ പറയുന്നു. തീരദേശങ്ങളിലെ ഉത്സവങ്ങളും പെരുന്നാളും വിഷുവുമെല്ലാം ഒന്നിച്ചുവരുന്ന ഘട്ടത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fisheries SectorCrisisKozhikode News
News Summary - fisheries sector is in crisis
Next Story