കോതി കടപ്പുറത്ത് അപകടം തുടർക്കഥ; മീൻപിടിത്ത തൊഴിലാളികൾ പ്രതിഷേധിച്ചു
text_fieldsകോഴിക്കോട്: കോതി ബീച്ചിൽ മീൻപിടിത്ത ബോട്ടുകൾ നിരന്തരം അപകടത്തിൽപെടുന്നതിൽ നടപടിയാവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രതിഷേധം.കോതി പാലത്തിന് മുകളിലാണ് സായാഹ്ന പ്രതിേഷധം സംഘടിപ്പിച്ചത്. ഫൈബർ വള്ളം അപകടത്തിൽ കാണാതായ ചാമുണ്ഡി വളപ്പ് റിയാസിെൻറ മൃതദേഹം വെള്ളിയാഴ്ച പുലർച്ച പുതിയാപ്പയിൽ കണ്ടെത്തിയിരുന്നു. കൂടെയുള്ളവർ നീന്തി രക്ഷപ്പെടുകയായിരുന്നു. ജൂലൈ 27ന് ഇതേ സ്ഥലത്ത് കപ്പക്കൽ അബ്ദുൽ ലത്തീഫ് എന്ന തൊഴിലാളിയും മരിച്ചു.
ഈ വർഷമുണ്ടായ നാല് അപകടങ്ങളിലാണ് രണ്ട് മരണം. കഴിഞ്ഞവർഷം ഏഴ് അപകടങ്ങളിൽ ഒരു വള്ളം പൂർണമായി തകർന്നു. 13 തൊഴിലാളികളാണ് ചികിത്സയിലായത്. പുലിമുട്ടുകൾക്ക് സമീപം മൺതിട്ട രൂപപ്പെട്ട് വള്ളം തിട്ടയിൽ തട്ടി നിശ്ചലമായി തിരയിൽ പുലിമുട്ടിലിടിച്ച് തകരുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു. ഇത് ഒഴിവാക്കാൻ കോതി ബീച്ചിൽ രണ്ട് പുലി മുട്ടുകളും 250 മീറ്ററെങ്കിലും നീട്ടണമെന്നാണ് ആവശ്യം. പ്രതിഷേധം എം.പി.അബ്ദുൽ റാസിഖ് ഉദ്ഘാടനം ചെയ്തു. പി.പി.മമ്മദ് കോയ അധ്യക്ഷത വഹിച്ചു. പി.വി.സക്കീർ, എം.പി.ബഷീർ എന്നിവർ സംസാരിച്ചു.
തടസ്സം സർക്കാറിെൻറ അനാസ്ഥ–എം.കെ. മുനീർ
കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നീട്ടൽ പ്രവൃത്തി നടക്കാതെപോയത് സർക്കാറിെൻറ അനാസ്ഥ കാരണമാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ. കോതി അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച സി.വി. റിയാസിെൻറ വീട് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പതുകോടി അനുവദിച്ച് ടെൻഡർ പ്രവൃത്തി വരെ പൂർത്തീകരിച്ചതാണ്. പ്രവൃത്തി നടത്തിക്കാത്തതിനാൽ കരാറുകാരെൻറ കാലാവധി കഴിഞ്ഞിരിക്കുകയാണ്. പുണെ എൻ.ഐ.ടിയുടെ നേതൃത്വത്തിൽ കോതി അഴിമുഖത്ത് പുതിയ രണ്ടു പുലിമുട്ട് സ്ഥാപിക്കുന്നതിെൻറ പഠന റിപ്പോർട്ട് തയാറാക്കിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും റിപ്പോർട്ട് കൈപ്പറ്റാൻ സർക്കാർ തയാറായില്ല. പി.വി. അവറാൻ, ഫൈസൽ പള്ളിക്കണ്ടി, നാസർ ചക്കുംകടവ്, പി.വി. ശംസുദ്ദീൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.