Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂടത്തായി കൊല; എതിർ...

കൂടത്തായി കൊല; എതിർ വിസ്താര അപേക്ഷയിൽ തിങ്കളാഴ്ച വിധി

text_fields
bookmark_border
koodathayi murder case
cancel

കോ​ഴി​ക്കോ​ട്: കൂടത്തായി കൂട്ടക്കൊലയിൽ പെട്ട ആറു കേസുകളും മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ വ്യാഴാഴ്ച പരിഗണിച്ചു. സിലിയുടേതുൾപ്പെടെ അഞ്ചു കേസുകൾ ജൂ​ലൈ ഒന്നിനും റോയ് തോമസ് വധക്കേസ് ഈ മാസം 12നും കോടതി പരിഗണിക്കും.

റോയി വധക്കേസിൽ സാക്ഷികളെ ​ എതിർ വിസ്താരം ചെയ്യണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ നൽകിയ അപേക്ഷ കോടതി വിധി പറയാനായി 12ന് മാറ്റി. സിലി വധക്കേസിൽ സ്വർണാഭരണങ്ങൾ

വിട്ടുകിട്ടാനായി ജോളി, സിലിയുടെ മകൻ ആബേൽ എന്നിവർ ബോധിപ്പിച്ച ഹരജികളിൽ പ്രോസിക്യൂഷൻ തടസ്സവാദ ഹരജികൾ ഫയൽ ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. ജൂൺ 19 മുതൽ ജൂലൈ 13 വരെ സാക്ഷികളുടെ ​ക്രോസ് വിസ്താരം നടത്താനാണ് ധാരണ.

ജോളിയെ കുറ്റവിമുക്തയാക്കണമെന്ന അപേക്ഷ കീഴ്കോടതി തള്ളിയതിനെതിരെ സുപ്രീംകോടതിയിൽ ഹരജി നിലവിലുള്ളതിനാൽ എതിർ വിസ്താരം മാറ്റിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒന്നാം പ്രതിയുടെ അഭിഭാഷകൻ എതിർ വിസ്താരം നേരത്തേ നടത്താതിരുന്നത്.

ഒന്നാം പ്രതി ജോളിയുടെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ചുവെന്ന കേസിൽ ​ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. താമരശ്ശേരി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് കോടതിയുടെ പരിഗണിനക്കെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koodathayiKoodathayi Jolly Case
News Summary - koodathayi murder- court verdict on monday
Next Story