Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightനഗരസഭ റോഡ്...

നഗരസഭ റോഡ് അറ്റകുറ്റപ്പണി ഫണ്ട്: സർക്കാർ 1.30 കോടി വെട്ടിക്കുറച്ചു

text_fields
bookmark_border
നഗരസഭ റോഡ് അറ്റകുറ്റപ്പണി ഫണ്ട്:  സർക്കാർ 1.30 കോടി വെട്ടിക്കുറച്ചു
cancel
camera_alt

തകർന്ന രണ്ടാം ഡിവിഷനിലെ വാവാട്-തൈപ്പൊയിൽ മുക്ക്

റോഡിലെ കുന്നുമ്മൽ ഭാഗം

കൊടുവള്ളി: നഗരസഭയുടെ ഈ വർഷത്തെ റോഡ് അറ്റകുറ്റപ്പണി തുകയിൽനിന്ന് 1.30 കോടി രൂപ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചു . ഇതോടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ മുടങ്ങും. 36 ഡിവിഷൻ ഉൾപ്പെടുന്ന നഗരസഭയിൽ മിക്ക റോഡുകളും തകർന്ന നിലയിലാണ്. മഴ കുറയുന്നതോടെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്തി റോഡുകൾ ഗതാഗത സജ്ജമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടെയാണ് സർക്കാർ നടപടി.

നഗരസഭയുടെ റോഡ് ആസ്തികൾക്ക് ആനുപാതികമായിട്ടാണ് റോഡ് അറ്റകുറ്റപ്പണി തുക അനുവദിക്കുന്നത്. നഗരസഭയുടെ റോഡ് ആസ്തികൾ പൂർണമായും ആർ.ട്രാക്ക് സോഫ്റ്റ്വെയർ മുഖേന ജി.ഐ.എസ് മാപ്പിങ് നടത്തി സർക്കാറിന് സമർപ്പിച്ചതാണ്. ഈ റോഡുകളുടെ ആസ്തി വിവരങ്ങൾ പരിശോധിച്ചാണ് ആറാം ധനകാര്യ കമീഷന്റെ ശിപാർശയനുസരിച്ച് അർഹമായ തുക മാർച്ചിൽതന്നെ അനുവദിച്ചിരുന്നത്.

സംസ്ഥാന ബജറ്റിൽ അനുവദിച്ചുകിട്ടിയ കണക്കനുസരിച്ചാണ് നഗരസഭ ബജറ്റ് തയാറാക്കിയത്. പിന്നീട് വർക്കിങ് ഗ്രൂപ് യോഗങ്ങളും ഗ്രാമസഭകളും വികസന സെമിനാറും ഉൾപ്പെടെ മൂന്നുമാസത്തോളം നീണ്ട പ്രവർത്തന പ്രക്രിയകൾക്ക് ശേഷമാണ് വാർഷിക പദ്ധതി തയാറാക്കി സ്റ്റാൻഡിങ് കമ്മിറ്റിയും കൗൺസിലും അംഗീകാരം നൽകിയത്. ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിച്ച് അനുമതി വാങ്ങി എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി വാങ്ങി. തുടർന്ന് ടെൻഡർ നടപടികളിലേക്ക് കടന്ന ശേഷമാണ് സർക്കാർ പദ്ധതി വിഹിതം വെട്ടിക്കുറച്ചത്.

തകർന്ന പല റോഡുകൾക്കും പദ്ധതി സമർപ്പിച്ചതായി അതത് പ്രദേശത്തെ ജനങ്ങളെ അറിയിച്ചശേഷം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നിലപാട് മാറ്റം ഡിവിഷൻ കൗൺസിലർമാരെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Municipal RoadMaintenance Fund
News Summary - Municipal Road Maintenance Fund
Next Story