Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkc lead 21 വാർഡുകൾ...

kc lead 21 വാർഡുകൾ കെണ്ടയ്ൻമെൻറ് സോൺ, നഗരത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി

text_fields
bookmark_border
kc lead 21 വാർഡുകൾ കെണ്ടയ്ൻമൻെറ് സോൺ, നഗരത്തിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി കോഴിക്കോട്: നഗരസഭയിൽ 75 വാർഡിൽ 21ഉം കെണ്ടയ്ൻമൻെറ് സോണായതോടെ മുൻകരുതൽ നടപടികൾ ജില്ല ഭരണകൂടവും നഗരസഭയും പൊലീസും ശക്തമാക്കി. പാളയം പച്ചക്കറി മാർക്കറ്റിൽ പ്രവേശനത്തിന് നിയന്ത്രണം കർശനമാക്കി. സെൻട്രൽ മാർക്കറ്റിൽ മീൻ കച്ചവടം വ്യാപാരികളും തൊഴിലാളികളും കഴിഞ്ഞദിവസം മുതൽ നിർത്തിെവച്ചിരുന്നു. കെണ്ടയ്ൻമൻെറ് സോണുകളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നുണ്ട്. പാളയം, വലിയങ്ങാടി തുടങ്ങിയ വ്യാപാരകേന്ദ്രങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. പാളയത്ത് കല്ലായി റോഡിലെ നിയന്ത്രണം പാലിക്കാത്ത കടകൾ പലതും അടപ്പിച്ചു. പാളയത്തെ ഉന്തുവണ്ടിക്കച്ചവടക്കാരെയും ഒഴിപ്പിച്ചു. പൊലീസ് പിക്കറ്റ് ഏർപെടുത്തി. ചാലപ്പുറം വാർഡ് കണ്ടെയ്ന്‍മൻെറ് സോണ്‍ ആയതിനാലാണ് നടപടി. കമ്മത്ത്‌െലയ്നിലെ സ്വര്‍ണക്കടകള്‍ ഉള്‍പ്പെടെ കച്ചവടസ്ഥാപനങ്ങളും അടപ്പിച്ചു. പൊലീസ് നടപടി വന്നതോടെ പാളയം മാര്‍ക്കറ്റ് പരിസരം ഏറക്കുറെ വിജനമായി. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രമേ അനുവദിക്കുന്നുളളൂ. കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13), ചെറുവണ്ണൂർ ഈസ്റ്റ് (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ (58), തടമ്പാട്ടുതാഴം (9), മാറാട് (49), മലാപ്പറമ്പ് (8), വേേ-ങ്ങരി (10) തുടങ്ങിയ വാർഡുകളാണ് നഗരത്തിൽ കെണ്ടയ്ൻമൻെറ് സോണായത്. 17ാം വാർഡായ ചെലവൂരിനെ കണ്ടെയ്ൻമൻെറ് സോണിൽ നിന്ന് ഒഴിവാക്കി. ഇവിടെ കോവിഡ് പോസിറ്റിവായയാൾ കുറ്റിച്ചിറ വാർഡിലുള്ളതാണെന്ന് കണ്ടെത്തിയതിനാലാണ് ജില്ല കലക്ടറുടെ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story