Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkc lead സെൻട്രൽ...

kc lead സെൻട്രൽ മാർക്കറ്റിൽ കടുത്ത നിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: മാർക്കറ്റുകളും ഹാർബറുകളും പരിശോധിച്ചതിൽ സെൻട്രൽ മാർക്കറ്റിൽ അനിയന്ത്രിതമായ ജനക്കൂട്ടം കാണാനിടയായതിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനം. മാർക്കറ്റിലെ കച്ചവടക്കാരുടെ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണ. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, നഗരസഭ സെക്രട്ടറി, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരടങ്ങുന്ന സംഘം സെൻട്രൽ മാർക്കറ്റ് ഉൾപ്പെടെയുള്ള മാർക്കറ്റുകളും ഹാർബറുകളും പരിശോധിച്ചതിൽ സെൻട്രൽ മാർക്കറ്റിൽ അനിയന്ത്രിതമായ ജനക്കൂട്ടം കാണാനിടയായത് കോവിഡ് രോഗവ്യാപനം അതിതീവ്രമാകുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജയശ്രീ, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, ഹെൽത്ത്‌ സൂപ്പർവൈസർ കെ. ശിവദാസ്, എച്ച്.ഐ ശിവൻ, പൊലീസ്, മാർക്കറ്റിലെ വിവിധ സെക്ഷനിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രധാന തീരുമാനങ്ങൾ: -മാർക്കറ്റിൽ മൊത്ത മത്സ്യവ്യാപാരം രാവിലെ അഞ്ചു മുതൽ ഏഴു വരെയും ചില്ലറ മത്സ്യവ്യാപാരം രാവിലെ 7.30 മുതൽ ഉച്ചക്കു ശേഷം മൂന്നുവരെയുമായി നിജപ്പെടുത്തി. -മാർക്കറ്റിനകത്ത് മത്സ്യം ഇറക്കുന്നതിനായി ഒരുദിവസം 10 വാഹനങ്ങൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതിനും അഞ്ചെണ്ണം യാർഡിലും അഞ്ചെണ്ണം റോഡരികിലും നിർത്തി മത്സ്യം ഇറക്കുന്നതിനും തീരുമാനിച്ചു. -ഓരോ ദിവസവും മാർക്കറ്റിൽ എത്തുന്ന വാഹനത്തി‍ൻെറ രജിസ്റ്റർ നമ്പർ തലേദിവസം സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകണം -മാർക്കറ്റിനകത്തേക്ക് വരുന്ന എല്ലാ വാഹനത്തിലെയും ജീവനക്കാർ ഹെൽത്ത് വിഭാഗത്തി‍ൻെറ സ്ക്രീനിങ് വിധേയമാകണം -ഇതരസംസ്ഥാന തൊഴിലാളികൾ കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം ഹാജരാക്കണം - മാർക്കറ്റിൽ കോവിഡ് പ്രോട്ടോകോൾ ഉറപ്പുവരുത്തുന്നതിനായി മാർക്കറ്റിലെ നാല് തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടറും അടങ്ങുന്ന അഞ്ചംഗ മാനേജ്മൻെറ് കമ്മിറ്റി രൂപവത്കരിക്കും. -പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തും. -മാർക്കറ്റിലെ തൊഴിലാളികൾ കോവിഡ് ടെസ്റ്റ് നടത്തി ഫലം ഹാജരാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story