Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്...

കോഴിക്കോട് ജില്ലയിലെ 1479 സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ സൗകര്യം

text_fields
bookmark_border
kfon
cancel

കോഴിക്കോട്: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാറിന്റെ കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ജില്ലയിലെ 13 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ഉദ്ഘാടനച്ചടങ്ങുകൾ നടക്കും. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ ഉൾെപ്പടെയുള്ളവർ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കും.

കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലെയും ബി.പി.എൽ കുടുംബങ്ങൾക്കാണ് കണക്ഷൻ നൽകുന്നത്. ആദ്യഘട്ടത്തിന്റെ ഭാഗമായി ജില്ലയിൽ ആകെയുള്ള 2614 സർക്കാർ സ്ഥാപനങ്ങളിൽ 1479 ഓഫിസുകളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമായി. ഒരു നിയമസഭ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 13 നിയമസഭ മണ്ഡലങ്ങളിലെയും 1300 കുടുംബങ്ങൾക്കും കണക്ഷൻ നൽകും.

ഇതിൽ നിലവിൽ 1195 ബി.പി.എൽ കുടുംബങ്ങളിൽ കെ-ഫോൺ അനുവദിക്കുന്നതിന്റെ സർവേ നടപടികൾ പൂർത്തിയാക്കി കണക്ഷൻ നൽകുന്ന ജോലികൾ ആരംഭിച്ചു. നിലവിൽ 36 വീടുകളിൽ കണക്ഷൻ ലഭ്യമാക്കി. ബാക്കിയുള്ള വീടുകളിൽ കണക്ഷൻ നൽകുന്ന നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരള വിഷനാണ് വീടുകളിൽ കണക്ഷനെത്തിക്കുന്ന കരാർ ഏറ്റെടുത്തിരിക്കുന്നത്.

ജില്ലയിൽ കെ-ഫോണിനായി മൊത്തം 2595.482 കി.മീ ദൂരത്തിലാണ് ലൈൻ വലിക്കേണ്ടത്. ഇതിൽ ദേശീയപാത പ്രവൃത്തി കാരണവും റെയിൽവേ ക്രോസിങ്ങും വരുന്ന 210 കി.മീ ദൂരം ഒഴികെയുള്ള സ്ഥലങ്ങളിൽ കേബിൾ വലിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി.

കെ-ഫോൺ ഇന്റർനെറ്റ് വിതരണം ബന്ധിപ്പിക്കുന്ന പോയന്റ്സ് ഓഫ് പ്രസൻസുകളും സ്ഥാപിച്ചു. ജില്ലയിലെ 26 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലാണ് പോയന്റ്സ് ഓഫ് പ്രസൻസ് സ്ഥാപിച്ചത്. കെ-ഫോണിന്റെ കേബിളുകളും ട്യൂട്ടർ, സ്വിച്ച്, 24 മണിക്കൂർ വൈദ്യുതി, യു.പി.എസ്, ബാറ്ററികൾ, ഇൻവെർട്ടർ, എയർകണ്ടീഷൻ എന്നിവയാണ് പോയന്റസ് ഓഫ് പ്രസൻസിൽ സജ്ജീകരിച്ചിരുക്കുന്നത്.

26 സബ് സ്റ്റേഷനുകൾ വഴി ജില്ലയിലെ കെ-ഫോൺ കണക്ഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പോയന്റ് ഓഫ് പ്രസൻസ് (പി.ഒ.പി) ചേവായൂർ സബ് സ്റ്റേഷനിലാണ് സ്ഥാപിച്ചത്. പി.ഒ.പിയുടെ നിർമാണ പ്രവൃത്തി ഒരു വർഷം മുന്നേ തന്നെ പൂർത്തീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernmentK-FONGovernment institutions
News Summary - K-fon facility in 1479 government institutions in Kozhikode district
Next Story