Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭവനരഹിതർക്ക്...

ഭവനരഹിതർക്ക് പാർപ്പിടം; കോർപറേഷന്റെ പദ്ധതിക്ക് തുടക്കമാവുന്നു

text_fields
bookmark_border
housing
cancel

കോഴിക്കോട്: നഗരത്തിലെ സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത നിർധനർക്ക് ബഹുജന പങ്കാളിത്തത്തോടെ പാർപ്പിടം ഒരുക്കുന്ന കോർപറേഷന്‍റെ ബൃഹദ് പദ്ധതിക്ക് തുടക്കമാവുന്നു. ഭൂരഹിത ഭവന രഹിതർക്കുള്ള പാർപ്പിട പദ്ധതിയെക്കുറിച്ച് ആലോചിക്കാനും വിശദമായ രൂപരേഖ തയാറാക്കാനും കോർപറേഷൻ തീരുമാനിച്ചു.

പ്രമുഖ വ്യക്തികളുടെയും സ്ഥാപന മേധാവികളുടെയും പ്രത്യേക യോഗങ്ങൾ ചേർന്നാണ് ഇതിനുള്ള നടപടി സ്വീകരിക്കുക. നഗരത്തിൽ ഭൂരഹിതരും ഭവനരഹിതരുമായി കഴിയുന്ന 5,000 കുടുംബങ്ങൾക്ക് ഘട്ടംഘട്ടമായി സുരക്ഷിതമായ പാർപ്പിടമൊരുക്കുന്നതാണ്‌ പദ്ധതി. ആദ്യഘട്ടത്തിൽ ഈ സാമ്പത്തിക വർഷം 1000 വീടുകൾ നിർമിച്ചുനൽകാനാണ്‌ കോർപറേഷൻ ഉദ്ദേശിക്കുന്നത്‌.

ഭൂമിയടക്കം ഒരു വീടിന്‌ 14 ലക്ഷം രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിട്ടുള്ളത്‌. സർക്കാറിന്റെ ഭവന നിർമാണ പദ്ധതിയിൽനിന്ന്‌ കണ്ടെത്തുന്ന തുകക്ക് പുറമെയുള്ള 1000 വീടൊരുക്കുന്നതിന്‌ ആവശ്യമായ തുക കോർപറേഷൻ കണ്ടെത്തണം.

ഭൂമിയായും പണമായും നിർമാണ വസ്‌തുക്കളായും അധ്വാനമായും വിഭവസമാഹരണം നടത്തി തുക കണ്ടെത്തും. ബിസിനസ്‌ സ്‌ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടും മറ്റു സംഭാവനകളും ഉൾപ്പെടുത്തി പദ്ധതി സമയബന്ധിതമായി നടപ്പാക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corporationhousingschemehomeless
News Summary - housing for the homeless-The Corporation's plan begins
Next Story