Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവ. ബീച്ച് ആശുപത്രി:...

ഗവ. ബീച്ച് ആശുപത്രി: ഒ.പി ടിക്കറ്റിന് മണിക്കൂറുകളുടെ കാത്തിരിപ്പ്, രോഗികളുടെ നിര നടുറോഡിൽ

text_fields
bookmark_border
ഗവ. ബീച്ച് ആശുപത്രി: ഒ.പി ടിക്കറ്റിന് മണിക്കൂറുകളുടെ കാത്തിരിപ്പ്, രോഗികളുടെ നിര നടുറോഡിൽ
cancel
camera_alt

ബീച്ച് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ വരി റോഡിലേക്ക് നീണ്ടപ്പോൾ

കോഴിക്കോട്: ഒ.പി ടിക്കറ്റ് നൽകുന്നതിലെ അപാകതയിൽ വലയുകയാണ് ഗവ. ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികൾ. ചൊവ്വാഴ്ച ഒ.പി ടിക്കറ്റെടുക്കാൻ കാത്തുനിന്നവരുടെ നിര പ്രവേശന കവാടവും കടന്ന് പ്രധാന റോഡ് വരെ നീണ്ടു.

ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. വെറും രണ്ട് ജീവനക്കാരെ വെച്ചുകൊണ്ടാണ് കൗണ്ടർ സംവിധാനം മുന്നോട്ടുപോവുന്നത്. ഇവർക്കുതന്നെ ജോലിയിൽ വേഗത കുറവാണെന്ന വ്യാപക പരാതിയുമുണ്ട്.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഒ.പി ടിക്കറ്റ് വിതരണം ഉച്ച 12ഓടെയാണ് അവസാനിക്കുക. പലരും രാവിലെ ഏഴോടെതന്നെ ആശുപത്രിയിലെത്തുന്നുണ്ട്. മണിക്കൂറുകളോളം പൊരിവെയിലത്താണ് രോഗികൾ വരിനിൽക്കുന്നത്. 12ന് ടിക്കറ്റ് വിതരണം അവസാനിക്കുന്നതോടെ പലർക്കും മടങ്ങിപ്പോവേണ്ടിയും വരുന്നു.

മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും വരിയിൽ നിൽക്കാതെ ടിക്കറ്റ് വാങ്ങാം. എന്നാൽ, ഇതിന് പ്രത്യേക വരിയോ കൗണ്ടറോ ഇല്ലെന്നത് പോരായ്മയാണ്. വരിനിന്ന് ക്ഷീണിക്കുന്നവർക്കിടയിലൂടെയാണ് ഇവർക്കും ടിക്കറ്റ് നൽകുന്നത്. ഒ.പി സമയം കഴിയുന്നതിന് മുമ്പുതന്നെ കമ്പ്യൂട്ടറുകൾ തകരാറിലാവുന്നതും സ്ഥിരം കാഴ്ചയാണ്. ഒ.പി വിഭാഗങ്ങളും അവ ഏതെല്ലാം ദിവസങ്ങളിൽ ഉണ്ടാവുമെന്നുമുള്ള പട്ടിക ഒ.പി കൗണ്ടറിനോട് ചേർന്നാണ് സ്ഥാപിച്ചിട്ടുള്ളത്.

പലരും വരിനിന്ന് തളർന്ന് കൗണ്ടറുകൾക്ക് മുന്നിൽ എത്തുമ്പോൾ മാത്രമാണ് തങ്ങൾക്കാവശ്യമുള്ള ഡോക്ടറുടെ ഒ.പി ഇല്ലെന്ന് മനസ്സിലാവുക. നിരവധിപേരാണ് ഇത്തരത്തിൽ മടങ്ങിപ്പോവുന്നത്. പ്രവേശനകവാടത്തിന് പുറത്ത് റോഡിലേക്ക് വരി നീണ്ടത് ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾക്കും ബുദ്ധിമുട്ടാവുന്നു. വിഷയത്തിൽ രോഗികളും കൂടെയുള്ളവരും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ദിവസങ്ങളായി ഇവിടെ സമാന സ്ഥിതിയാണെന്നാണ് ഇവർ പറയുന്നത്. ജീവനക്കാർ മോശമായി പെരുമാറുന്നുണ്ടെന്ന ആരോപണവുമുണ്ട്.

രോഗികൾക്ക് പറയാനുള്ളത്...

  • ഒ.പി ടിക്കറ്റ് നൽകുന്നത് നേരത്തെയാക്കി സമയം വർധിപ്പിക്കുക
  • മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കുമായി പ്രത്യേക കൗണ്ടർ ആരംഭിക്കുക
  • ഒ.പി വിഭാഗങ്ങളും ദിവസവും വ്യക്തമാക്കുന്ന ബോർഡ്
  • ആശുപത്രിക്ക് മുന്നിൽതന്നെ സ്ഥാപിക്കുക
  • ജീവനക്കാരുടെ എണ്ണം നാലാക്കി കൗണ്ടറുകളുടെ എണ്ണംവർധിപ്പിക്കുക
  • കൂടുതൽ നിലവാരത്തിലുള്ള കമ്പ്യൂട്ടറുകൾ സ്ഥാപിക്കുക


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode beach hospitalOP tickets
News Summary - Hours of waiting for OP tickets at Govt Beach Hospital patient queue on Road
Next Story