Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളപ്പൊക്കവും...

വെള്ളപ്പൊക്കവും തീരമിടിച്ചിലും: പരിഹാരം തേടി കുടുംബങ്ങൾ

text_fields
bookmark_border
വെള്ളപ്പൊക്കവും തീരമിടിച്ചിലും: പരിഹാരം തേടി കുടുംബങ്ങൾ
cancel
camera_alt

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻറെ നേതൃത്വത്തിൽ

വെള്ളപ്പൊക്ക ഭീഷണിയിലായ പ്രദേശം സന്ദർശിക്കുന്നു 

കല്ലാച്ചി: വാണിമേൽ പുഴയിൽ ജാതിയേരി ചെറുമോത്ത് പുഴ ഗതി മാറി ഒഴുകി തീരമിടിയുന്നതിനും വെള്ളപ്പൊക്കത്തിനും പരിഹാരം തേടി നാട്ടുകാരുടെ കൂട്ടായ്മ. ജാതിയേരി ചെറുമോത്ത് പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പരിഹാരം തേടി ചെറുമോത്ത് ഒത്തുകൂടിയത്.

പുഴ സംരക്ഷണ സമിതി രൂപവത്കരിച്ച് ശാശ്വത പരിഹാരം തേടുകയാണ് ദുരിതത്തിലായ പുഴയോര വാസികൾ. വളയം വാണിമേൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന കുറുമാഞ്ഞി കുനിയപൊയിൽ ഭാഗത്താണ് മണൽ നിറഞ്ഞ് തുരുത്തുകൾ രൂപപ്പെട്ട് ഗതി മാറി ഒഴുകുന്നത്. പുഴയോരം ഇടിഞ്ഞ് താഴുകയും ചില ഭാഗങ്ങൾ ഒലിച്ചു പോകുകയുമുണ്ടായി. പുഴ ഗതി മാറി ഒഴുകുന്ന ഭാഗത്താണ് രൂക്ഷമായ മണ്ണിടിച്ചലുണ്ടാകുന്നത്. ചെറുമോത്ത് സ്വദേശി കുനിയപ്പൊയിൽ ഷാജഹാ‍െൻറ വീടിനോട് ചേർന്ന ഭാഗം പുഴയെടുത്തു കഴിഞ്ഞു. കാലവർഷത്തിൽ ചെറുമോത്ത്, ജാതിയേരി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും പതിവാണ്. വിഷ്ണുമംഗലം ബണ്ടി‍െൻറ അശാസ്ത്രീയ നിർമാണമാണ് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് യോഗം ഉദ്ഘാടനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളും തീരമിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളും സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kallachi
Next Story