Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightടിപ്പു കോട്ട സർക്കാർ...

ടിപ്പു കോട്ട സർക്കാർ സംരക്ഷണ സ്മാരകമായിട്ട് മൂന്നു പതിറ്റാണ്ട്

text_fields
bookmark_border
ടിപ്പു കോട്ട സർക്കാർ സംരക്ഷണ സ്മാരകമായിട്ട് മൂന്നു പതിറ്റാണ്ട്
cancel

ഫറോക്ക്: ചാലിയാറിെൻറ വടക്ക്കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ടിപ്പു കോട്ടയെ സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമാക്കി പ്രഖ്യാപിച്ചിട്ട് 29 വർഷം പൂർത്തിയായി. 1991 നവംബർ ആറിനാണ് കോട്ടയും അനുബന്ധ സ്മാരകങ്ങളെയും അന്നത്തെ സർക്കാർ സംരക്ഷണ സ്മാരകമാക്കി പ്രഖ്യാപിച്ചത്. തുടർ നടപടികൾ ഇല്ലാതായപ്പോൾ 2010 ഫറോക്ക് കൾചറൽ കോഒാഡിനേഷൻ കമ്മിറ്റി കോട്ടയുടെ സംരക്ഷണത്തിനായി ഹൈകോടതിയെ സമീപിച്ചു. പത്ത് വർഷത്തെ നിയമ വ്യവഹാരത്തിനൊടുവിൽ 2020 മേയ് 19ന് ഹൈകോടതി പുരാവസ്തു വകുപ്പിനോട് കോട്ട ഭൂമിയിൽ ഉത്ഖനന സാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനുള്ള അനുമതി നൽകി.

ആറ് മാസത്തിനകം ഇതി‍െൻറ റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശവും നൽകി.ഇതേ തുടർന്നാണ് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തു വകുപ്പ് മലബാർ സർവേ ഫീൽഡ് അസിസ്റ്റൻറുമായ കെ. കൃഷ്ണരാജിെൻറ നേതൃത്വത്തിൽ ഒക്ടോബർ ഒമ്പതിന് ടിപ്പു കോട്ടയിൽ പര്യവേക്ഷണത്തിനായി എത്തിയത്.

ആദ്യ ദിവസം തന്നെ ചെമ്പ് നാണയം കണ്ടെത്തിയിരുന്നു. തുടർന്ന് ഭൂഗർഭ അറയിലെ കുഴിയെടുത്തുള്ള പരിശോധനയിൽ പുരാവസ്തു വകുപ്പ് ബ്രിട്ടീഷ് നിർമിത ചെമ്പ് നാണയങ്ങളും ചൈനീസ്, ബ്രിട്ടീഷ് നിർമിത പിഞ്ഞാണ പാത്ര കഷണങ്ങളും കണ്ടെത്തി. കൂടാതെ കമ്മട്ടമടക്കം നാണയം അടിച്ചിറക്കിയതിെൻറ സൂചകങ്ങളും ലഭിച്ചു. ഭീമൻ കിണറിെൻറ പടവുകൾ വൃത്തിയാക്കുന്നതിനിടെ ഡച്ച് നിർമിത ചെമ്പ്നാണയവും കണ്ടെത്തി. ഇതിനു ശേഷമാണ് കോട്ടയിൽ ജി.പി.ആർ സർവേ തുടങ്ങിയത്. നൂറോളം സൂചകങ്ങൾ ഇതിൽ ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഭൂഗർഭ അറയുടെ തെക്കുഭാഗത്ത് കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് ആറ് വെടിയുണ്ടകളും തീക്കല്ലുകളും ലഭിച്ചത്. കഴിഞ്ഞ ദിവസം കോട്ടക്ക് സമീപം കാടുവെട്ടി വൃത്തിയാക്കുന്നതിനിടെ 2000 വർഷം പഴക്കമുള്ള ഗുഹയും കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tipu's FortKerala governmentmonument
Next Story