Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടാവ് അടിയേറ്റ് മരിച്ച കേസിൽ പിതാവിനെയും മകനെയും വിട്ടയച്ചു

text_fields
bookmark_border
മോഷ്ടാവ് അടിയേറ്റ് മരിച്ച കേസിൽ പിതാവിനെയും മകനെയും വിട്ടയച്ചു
cancel

കോഴിക്കോട്: വീട്ടിൽ കയറിയ മോഷ്ടാവ് അടിയേറ്റ് മരിച്ച കേസിൽ പ്രതികളായ പിതാവിനെയും മകനെയും കോടതി വെറുതെവിട്ടു. 2017 ജൂലൈ 27ന് പുലർച്ച 1.40ന് ഫറോക്കിലെ വീട്ടിൽ കയറിയ തമിഴ്നാട് സ്വദേശി കുബേരയെ ക്രിക്കറ്റ് ബാറ്റും വടിയുമുപയോഗിച്ച് അടിച്ച് പരിക്കേൽപിച്ച കേസിൽ ഫറോക്ക് ഉണ്ണി പച്ചാട്ട്, മകൻ ബിനോയ് ഉണ്ണി എന്നിവരെയാണ് രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജ് മോഹനകൃഷ്ണൻ വിട്ടയച്ചത്.

പ്രതികൾക്കായി അഡ്വ. പി.കെ. വർഗീസ്, അഡ്വ. എം.ടി. സമീർ എന്നിവർ ഹാജരായി. മെഡിക്കൽ കോളജിൽ പുലർച്ചെയാണ് പരിക്കേറ്റയാൾ മരിച്ചത്. 30 സാക്ഷികളെ വിസ്തരിച്ച കേസിൽ 37 രേഖകൾ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father and son acquitted in robbery case
Next Story