ഓൺലൈൻ കാലത്ത് വൈദ്യുതിപോലുമില്ലാതെ ഒറ്റമുറിക്കൂരയിൽ കുടുംബം
text_fieldsകൊടിയത്തൂർ: 16 വർഷമായി ടാർപായകൊണ്ട് മൂടിയ കൂരയിൽ ദുരിതജീവിതവുമായി അഞ്ചംഗ കുടുംബം. കിടപ്പും പാചകവും പഠനവുമെല്ലാം ഒറ്റമുറിയിലാണ്. പന്നിക്കോട് ഗ്രാമത്തിലെ എടപ്പറ്റ ശ്രീകാന്തിനും കുടുംബത്തിനുമാണ് ഈ ദുരിതം.
ആശാരിപ്പണിചെയ്യുന്ന ഇദ്ദേഹവും ഭാര്യ ഷബ്നയും രണ്ടുമക്കളും ശ്രീകാന്തിെൻറ അമ്മയുമടങ്ങിയ കുടുംബമാണ് ഇവിടെ കഴിയുന്നത്. വൈദ്യുതി കണക്ഷനില്ലാത്തതിനാൽ മക്കളായ എട്ടാംക്ലാസ് വിദ്യാർഥിനി സ്നിഗ്ധയും അനിയൻ ശ്രീരുദ്ധും രാത്രി മെഴുകുതിരിയുടെ വെട്ടത്തിരുന്നാണ് പഠിക്കുന്നത്.
നാടെങ്ങും ഓൺലൈൻ പഠനരീതി വ്യാപിക്കുേമ്പാൾ ഇവരുടെ കൂരയിൽ ഒരു ബൾബ് പോലുമില്ല. തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് നിർമിക്കാൻ സഹായംതേടി ശ്രീകാന്ത് മുട്ടാത്ത വാതിലുകളില്ല. നിരവധിതവണ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലാത്തത് വിനയായി.
ശ്രീകാന്തിെൻറ അമ്മയുടെ കൂട്ടുസ്വത്തായ സ്ഥലത്താണ് ഇപ്പോഴത്തെ കൂര സ്ഥിതിചെയ്യുന്നത്. കൂട്ടുസ്വത്ത് വീതംവെക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഇേപ്പാൾ ശ്രീകാന്തിെൻറ അമ്മയുടെ കുടുംബത്തിലുള്ള അഞ്ചുപേർക്ക് അവകാശപ്പെട്ടതാണ് വീട് നിൽക്കുന്നതടക്കമുള്ള 39 സെൻറ് സ്ഥലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.