ക്വാറൻറീനില്‍ കഴിയുന്നയാള്‍ക്ക് കുത്തേറ്റുവെന്നത് വ്യാജം
text_fieldsവടകര: ബഹ്റൈനില്നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസിക്കുനേരെ അക്രമമെന്നത് വ്യാജമെന്ന് തെളിഞ്ഞു.
വ്യാഴാഴ്ച രാത്രി 11.50ഓടെയാണ് വില്യാപ്പള്ളി ക്വാറൻറീനില്‍ കഴിയുന്ന അരയാക്കൂല്‍ താഴയിലെ മനത്താനത്ത് ലിജേഷിനെ (42) മുഖംമൂടി ധരിച്ച ഒരാള്‍ വീട്ടില്‍കയറി കുത്തിയെന്ന വിവരം ലഭിച്ചത്.
ഉടന്‍ സ്ഥലത്തെത്തിയ വടകര പൊലീസ് ലിജേഷിനെ വടകര ജില്ല ആശുപത്രിയിലെത്തിച്ചു. കെ.എം.സി.സി ഒരുക്കിയ ഈ വീട്ടില്‍ നാലുപേരാണ് നാലു മുറികളിലായി കഴിയുന്നത്.
ഇയാള്‍ക്ക് കുത്തേറ്റ വിവരം മറ്റുള്ളവര്‍ അറിഞ്ഞില്ല. കറുത്ത്, തടിച്ച ഒരാള്‍ തന്നെ കത്തികൊണ്ട് കുത്തി രക്ഷപ്പെെട്ടന്നായിരുന്നു ലിജേഷ് സുഹൃത്തുക്കളെയും മറ്റും അറിയിച്ചത്. ഇതേസമയംതന്നെ പ്രതിയെ കണ്ടെത്താന്‍ റൂറല്‍ എസ്.പി പ്രത്യേക നിര്‍ദേശം നല്കി.
സി.ഐ പി.എസ്. ഹരീഷിെൻറ നേതൃത്വത്തില്‍ എസ്.ഐ കെ.എ. ഷറഫുദ്ദീനും സംഘവും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി. ഇതിനിടെ, പൊലീസിന് സംഭവത്തില്‍ സംശയം തോന്നി. വെള്ളിയാഴ്ച രാവിലെ ലിജേഷിെൻറ മൊഴി രേഖപ്പെടുത്തലും ചോദ്യം ചെയ്യലും ആരംഭിച്ചതോടെയാണ് കുത്തേറ്റുവെന്നത് നാടകമാണെന്ന് മനസ്സിലായത്.
സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ വിദേശത്തുനിന്ന് കൊണ്ടുവന്ന കത്രികകൊണ്ട് കൈക്കും ശരീരത്തിലും മുറിവേൽപിക്കുകയായിരുന്നെന്ന് പൊലീസിന് മൊഴി നല്കി. ഇതുവഴി പലരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
തുടക്കത്തില്‍ ലിജേഷിെൻറ പരാതിയില്‍ കേസെടുത്ത പൊലീസ് ലിജേഷിനെ പ്രതിയാക്കിയിരിക്കയാണിപ്പോള്. ഏഴുദിവസം കോഴിക്കോട് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനില്‍ കഴിഞ്ഞശേഷം വീട്ടില്‍ സൗകര്യമില്ലാത്തതിനാല്‍ വ്യാഴാഴ്ചയാണ് കെ.എം.സി.സി ഏര്‍പ്പാടാക്കിയ വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.