രമ്യ റജുലാലിെൻറ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി
text_fieldsഎകരൂല്‍: ഒമാനില്‍ കോവിഡ് ബാധിച്ച് ആഴ്ചകളോളമായി ചികിത്സയിലായിരുന്ന ഉണ്ണികുളം വള്ളിയോത്ത് കാരാട്ട് രമ്യ റജുലാലിെൻറ മരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. നഴ്സസ് ദിനത്തിന് മൂന്നു ദിവസം മുമ്പാണ് ആ ദുഃഖവാര്‍ത്ത നാട്ടുകാരെ തേടിയെത്തിയത്.
കോവിഡ് പരിശോധനഫലം നെഗറ്റിവ് ആയെങ്കിലും ന്യൂമോണിയ ബാധിച്ച് ഒടുവില്‍ അവര്‍ മരണത്തിനു കീഴടങ്ങിയത് കഴിഞ്ഞ ഞായറാഴ്ച യായിരുന്നു. ആറു മാസം ഗര്‍ഭിണിയായിരുന്ന രമ്യയുടെയും കുഞ്ഞിെൻറയും ജീവന് രക്ഷിക്കാൻ ജോലി ചെയ്തിരുന്ന ഒമാന്‍ റുസ്താഖ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ കഠിന പ്രയത്നം നടത്തിയെങ്കിലും ഫലംചെയ്തില്ല.
പിറക്കാനിരുന്ന കുഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു മുേമ്പ മരണത്തിന് കീഴടങ്ങി. ഒടുവില്‍ ആരോഗ്യസ്ഥിതി ഗുരുതരമായപ്പോള്‍ ഒമാനിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വെൻറിലേറ്ററിെൻറ സഹായത്തോെട ജീവന് നിലനിര്‍ത്തി വരുന്നതിനിടയിലാണ് ഒമാനില്‍ തന്നെയുള്ള ഭര്‍ത്താവ് റജുലാലിനെയും മകള്‍ നാലു വയസ്സുകാരി നക്ഷത്രയെയും തീരാദുഃഖത്തിലാഴ്ത്തി അവള് വിട പറഞ്ഞത്. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യ മൂന്നു വർഷം മുമ്പാണ് ഒമാനിലേക്കു പോയത്.
റജുലാലും ഒമാനിൽ ജോലിയിലാണ്. കൂട്ടാലിക്കടുത്ത് നരയംകുളത്താണ് രമ്യയുടെ വീട്. പരേതനായ വേലക്കുളങ്ങര രാജെൻറയും സുലോചനയുടെയും മകളാണ്. 2014ലാണ് റജുലാലിെൻറയും രമ്യയുടെയും വിവാഹം. ഒമാനിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും. എം.കെ. രാഘവൻ എം.പിയും എംബസി മുഖാന്തരം വിവിധ സംഘടനകളും ആവശ്യമായ സഹായവുമായി രംഗത്തുണ്ട്. അവസാനമായി ഒരു നോക്ക് കാണാനെങ്കിലും കഴിയണമേ എന്ന പ്രാർഥനയിലാണ് ബന്ധുക്കളും വള്ളിയോത്തെയും നരയംകുളത്തെയും നാട്ടുകാരും കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.