Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightEkaroolchevron_rightവീര്യമ്പ്രത്ത് കണ്ടത്...

വീര്യമ്പ്രത്ത് കണ്ടത് പുലിയല്ല; കുറുനരിയാകാമെന്ന് വനം വകുപ്പ്

text_fields
bookmark_border
വനം വകുപ്പ്
cancel
camera_alt

വനം വകുപ്പ് ഉദ്യോഗസ്ഥരും വാർഡ് അംഗം ശബ്ന ആറങ്ങാട്ടും വീര്യമ്പ്രത്ത് എത്തിയപ്പോൾ

എകരൂൽ: വീര്യമ്പ്രത്ത് പുലിയെ കണ്ടെന്ന് നാട്ടുകാർ. എന്നാൽ, കാൽപാടുകൾ പുലിയുടേതല്ലെന്നും കുറുനരിയുടേതാകാമെന്നും വനം വകുപ്പ് അധികൃതർ. ബുധനാഴ്ച സന്ധ്യയോടെയാണ് കുണ്ടായി റോഡിൽ പുളിക്കൂൽ ഭാഗത്ത് കോരത്തുകണ്ടി ശിവദാസന്റെ കടയുടെ സമീപം പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് അംഗം ശബ്ന ആറങ്ങാട്ട് അറിയിച്ചതിനെതുടർന്ന് രാത്രി ഒന്നരയോടെ താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കാൽപാടുകൾ കുറുനരിയുടേതാണെന്ന് സ്ഥിരീകരിച്ചത്.

തലേദിവസം വീര്യമ്പ്രം അങ്കണവാടിക്കടുത്ത് സദാനന്ദന്റെ വീട്ടുപരിസരത്ത് പുലിയെന്ന് സംശയിക്കുന്ന മൃഗത്തെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. തുടർന്ന് മേഖലയിൽ വിവിധയിടങ്ങളിൽ പുലിയെ കണ്ടതായി പ്രചാരണമുണ്ടായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode News
News Summary - It was not a tiger that Viryambram saw- The forest department said it could be a fox
Next Story