Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിടപ്പുരോഗി പരിചരണത്തിൽ പുതിയ കോഴ്സ് ആരംഭിക്കാൻ ജില്ല പഞ്ചായത്ത്

text_fields
bookmark_border
കിടപ്പുരോഗി പരിചരണത്തിൽ പുതിയ കോഴ്സ് ആരംഭിക്കാൻ ജില്ല പഞ്ചായത്ത്
cancel

കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോ ഓപറേറ്റിവ് സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തികൾ വൈകുന്നതിൽ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിമർശനം. വടകര ഗവ. ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ നിർമാണ പദ്ധതിയിൽ ടാങ്കുകൾ മാറ്റി സ്ഥാപിക്കുന്നതിനു പുതിയ പദ്ധതി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചർച്ചക്ക് എടുത്തപ്പോഴാണ് വിമർശനം ഉയർന്നത്. സൊസൈറ്റി തകർച്ചയുടെ വക്കിലാണെന്നും അതിനാൽ ഇനിയും പ്രവൃത്തികൾ നൽകുന്നത് സംബന്ധിച്ച് പുനരാലോചന നടത്തണമെന്നും ഭരണസമിതി അംഗം പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടു.

യു.എൽ.സി.സി തകർച്ചയിലാണെന്നു പറയുന്നത് ശരിയല്ലെന്ന് ഒ.കെ. മുരളീധരൻ പറഞ്ഞു. യു.എൽ.സി.സി ഏറ്റെടുത്ത പ്രവൃത്തികളുടെ തുക സർക്കാറിൽ നിന്നും ലഭിക്കുന്നില്ലെന്നും അതിനു പരിഹാരം കാണണമെന്നും എ.കെ. മണി പറഞ്ഞു. മുൻ സർക്കാറാണ് ഫണ്ട് കുടിശ്ശിക വരുത്തിയതെന്നു പി.ജി. മുഹമ്മദും പറഞ്ഞു. സർക്കാറുകൾ തുടർച്ചയാണെന്നും അതിനാൽ അടിയന്തരമായി ഫണ്ട് നൽകുകയാണ് വേണ്ടതെന്നു മുരളീധരനും ആവശ്യപ്പെട്ടു. ചർച്ച ചൂടേറിയപ്പോൾ പ്രസിഡന്റ് മില്ലി മോഹൻ ഇടപെട്ടു.

വടകര ജില്ല ആശുപത്രിയിൽ പി.എം.ജെ.വി.കെ പദ്ധതിയിലെ നിലവിലെ പ്രവൃത്തി യു.എൽ.സി.സി ചെയ്യുന്നതിനാൽ ടാങ്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച രണ്ടു ലക്ഷം രൂപയുടെ പ്രവൃത്തിയും യു.എൽ.സി.സിക്കു നൽകാൻ തീരുമാനിച്ചു. സ്കൂളുകളുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾ ഗുണഭോക്തൃ സമിതി എന്ന നിലയിൽ പി.ടി.എക്ക് ഏറ്റെടുത്തു നടത്താമെന്നതിനാൽ അത്തരം നടപടികളുമായി മുന്നോട്ടു പോകാൻ നിർദേശം ഉയർന്നു. ഇത്തരത്തിൽ പ്രവൃത്തികൾ ചെയ്യുമ്പോൾ ഒരു പ്രവൃത്തിക്കു പകരം രണ്ടു പ്രവൃത്തികൾ വരെ നടത്താനാകുമെന്നും സ്ഥിരം സമിതി അധ്യക്ഷൻ മുനീർ എരവത്ത് പറഞ്ഞു.

പുതിയ കോഴ്സുകൾ

രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് കോഴ്സും ഹോപ് കെയർ ട്രീറ്റ്മെന്റ് പരിശീലനവും നടത്തും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനുമായി സഹകരിച്ചാണ് ആറു മാസ കോഴ്സ് സർട്ടിഫിക്കറ്റ് നൽകുക. 150000 രൂപ ഫീസിൽ 5000 രൂപ ജില്ല പഞ്ചായത്ത് നൽകും. ഒരു പഞ്ചായത്തിൽ നിന്ന് അഞ്ചു പേർ എന്നനിലയിൽ 10 പഞ്ചായത്തുകളിൽ നിന്ന് 50 പേർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക.

35 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ഹോപ് കെയർ ട്രീറ്റ്മെന്റ് പരിശീലനത്തിന് ഒരു പഞ്ചായത്തിൽ 50 പേർക്ക് എന്ന ക്രമത്തിൽ ജില്ലയിൽ 3,500 പേർക്കാണ് ആദ്യഘട്ടത്തിൽ 20 മണിക്കൂർ സൗജന്യ പരിശീലനം നൽകുന്നത്. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷിക്കാരായ കിടപ്പു രോഗികൾക്ക് ജനകീയ പങ്കാളിത്തത്തോടെ സൗജന്യ പരിചരണത്തിനുള്ള പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് പറഞ്ഞു. കോഴിക്കോടിനെ സമ്പൂർണ പരിസ്ഥിതി സൗഹൃദ ജില്ലയാക്കാൻ ലക്ഷ്യമിട്ട് ‘അഴകേറും കോഴിക്കോട്’ പദ്ധതി നടപ്പാക്കും. വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ റീമ കുന്നുമ്മൽ, പി. ബൽക്കീസ്, കെ. ബാലാമണി, മെംബർമാരായ സി.എം. യശോദ, രാധിക ചിറയിൽ, പി. ശാരുതി എന്നിവർ സംസാരിച്ചു.

തെരഞ്ഞെടുപ്പ് മത്സര പ്രായം കുറക്കണം‌ - പ്രമേയം

തെരഞ്ഞെടുപ്പിൽ പുതുതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കാൻ മത്സരിക്കാനുള്ള പ്രായം കുറക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതിയിൽ പ്രമേയം. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം 25ൽ നിന്ന് 21 ആയി കുറക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മിസ്ഹബ് കീഴരിയൂർ അവതരിപ്പിച്ച പ്രമേയത്തെ ടി.കെ. സിബി പിന്താങ്ങി. യു.ഡി.എഫ് അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്.

എന്നാൽ പ്രമേയത്തെ പിന്തുണക്കുന്നില്ലെന്നും തള്ളുന്നില്ലെന്നും നിഷ്പക്ഷത പാലിക്കുകയാണെന്നും സി.പി.എമ്മിലെ കെ.കെ. ദിനേശൻ പറഞ്ഞു. ഇതുസംബന്ധിച്ച് പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നും രാഷ്ട്രീയ പാർട്ടികൾ പൊളിറ്റിക്കലായി എടുക്കേണ്ട തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകിയ രാജ്യത്ത് യുവത്വത്തിനു കൂടുതൽ പരിഗണന ലഭിക്കാൻ ലോക്സഭ, നിയമസഭ എന്നിവിടങ്ങളിലേക്ക് മത്സരിക്കാനുള്ള പ്രായം കുറക്കേണ്ടതാവശ്യമാണെന്ന് മിസ്ഹബ് കീഴരിയൂരും പിന്തുണച്ച ടി.കെ. സിബിയും പറഞ്ഞു. വോട്ടിനിട്ട് പ്രമേയം പാസാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - District Panchayat to Launch New Inpatient Care Course
Next Story