Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിലിടങ്ങളിൽനിന്ന്...

തൊഴിലിടങ്ങളിൽനിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് ഗൗരവതരം -വനിത കമീഷൻ

text_fields
bookmark_border
kerala womens commission
cancel

കോഴിക്കോട്: തൊഴിലിടങ്ങളിൽനിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതിഗൗരവതരമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ജില്ല പഞ്ചായത്ത് ഹാളിൽ നടത്തിയ അദാലത്തിൽ പരാതികൾ തീർപ്പാക്കിയശേഷം സംസാരിക്കുകയായിരുന്നു അവർ. പരാതികളിൽ കൂടുതലും തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. അൺ എയ്ഡഡ് മേഖലയിലെ സ്‌കൂളിൽ 25-30 വർഷംവരെ ജോലിചെയ്ത അധ്യാപികമാരെയും ഓഫിസ് സ്റ്റാഫിനെയും പെർഫോമൻസ് മോശമാണെന്ന കാരണം പറഞ്ഞ് ആനുകൂല്യം നൽകാതെ മെമ്മോ പോലും നൽകാതെ പിരിച്ചുവിട്ടെന്ന പരാതി പരിഗണനക്കെത്തി. അൺ എയ്ഡഡ് മേഖലയിലെ വനിത അധ്യാപികമാർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പബ്ലിക് ഹിയറിങ് നടത്തി സംസ്ഥാന സർക്കാറിന് പരിഹാര നിർദേശങ്ങൾ അടങ്ങിയ ശിപാർശ വനിത കമീഷൻ സമർപ്പിച്ചിട്ടുണ്ട്.

മദ്യപിച്ച് വീടുകളിൽ ചെന്ന് സ്ത്രീകളുടെ സ്വൈരജീവിതം തകർക്കുന്ന പുരുഷന്മാരെ പൊലീസ് സ്റ്റേഷനുകളിൽനിന്ന് ഉപദേശിച്ച് വിടുന്ന ശീലം ഒഴിവാക്കണം. മദ്യപിച്ച് ശല്യംചെയ്യുന്നവരെ ഡീ അഡിക്ഷൻ സെന്ററുകളിലേക്ക് അയക്കണം. ഗാർഹിക പീഡന പരാതികളിൽ കൗൺസലിങ്ങിന് നിർദേശിച്ചാൽ പുരുഷന്മാർ സഹകരിക്കാത്ത മനോഭാവം കൂടിവരുന്നതായും വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. അദാലത്തിൽ ഒമ്പതു പരാതികൾ തീർപ്പാക്കി.

രണ്ട് പരാതികൾ പൊലീസിനും ഒരു പരാതി ലീഗൽ സെല്ലിനും കൈമാറി. 39 പരാതികൾ അടുത്ത അദാലത്തിലേക്കു മാറ്റി. ആകെ 51 പരാതികൾ പരിഗണിച്ചു. അഭിഭാഷകരായ ഹബീജ, ശരൺ പ്രേം, സി.കെ. സീനത്ത്, നടക്കാവ് എ.എസ്.ഐ രജിത, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmployeesDismissalWomen's Commissionworkplaces
News Summary - Dismissal of employees from workplaces is serious - Women's Commission
Next Story