ശക്തമായ കാറ്റിന് സാധ്യത; മുന്നൊരുക്കവുമായി ജില്ല
text_fieldsകോഴിക്കോട്: ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. ജില്ല ദുരന്തനിവാരണ കണ്ട്രോള് റൂമില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ് എന്നിവരുടെ സേവനമാണ് ലഭ്യമാക്കിയത്. അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായാല്‍ പുനഃസ്ഥാപിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കി നിര്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിര്‍ദേശം നല്കി. റോഡിലുണ്ടാവുന്ന തടസ്സങ്ങള്‍ നീക്കാന്‍ ആവശ്യമായ ജോലിക്കാരുടെ സംഘത്തെ ഒരുക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
നദികളില്‍ ജലനിരപ്പുയരുകയും പ്രാദേശിക വെള്ളക്കെട്ട് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ബോട്ടുകള്‍ സജ്ജമാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദേശം നല്കി.
നദികൾ, വെള്ളവുമായി ബന്ധപ്പെട്ട വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് തടയാൻ ടൂറിസം വകുപ്പിനോട് നിർദേശിച്ചു. ജില്ലയില്‍ പതിവായി അപകടങ്ങള്‍ ഉണ്ടാകുന്ന മലയോരമേഖലകളിലെ നദീതീരങ്ങൾ, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രകളും നിരോധിച്ചു.
കനത്തമഴയിൽ വെള്ളപ്പൊക്കമുണ്ടായേക്കാവുന്ന സാഹചര്യത്തിൽ കോവിഡ് രോഗികളെ മാറ്റി പാർപ്പിക്കാൻ സ്ഥാപനങ്ങൾ/ ആശുപത്രികൾ എന്നിവ തയാറാക്കി.
ദുരന്തനിവാരണത്തിനാവശ്യമായ ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയുടെ ലഭ്യത ഓരോ താലൂക്കിലും ഉറപ്പാക്കിയിട്ടുണ്ട്.ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. ശക്തമായ കാറ്റിനെ നേരിടാനുള്ള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകരുതൽ നിർദേശങ്ങൾ പൊതുജനങ്ങൾക്ക് https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭിക്കും.
മലയോര േമഖലയിൽ കനത്ത മഴ
താമരശ്ശേരി: മലയോര േമഖലയിൽ തുടരുന്ന കനത്ത മഴയിൽ ഉൾനാടൻ േറാഡുകളിൽ െവള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പല ഭാഗങ്ങളിലും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. തോടുകളും പുഴകളും നിറഞ്ഞൊഴുകുകയാണ്. െനല്ലിപ്പൊയിൽ - ആനക്കാംപൊയിൽ റോഡിലെ മുണ്ടൂർ പാലത്തിന്മേൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മുണ്ടൂർ പാലത്തിൽ സമീപത്തെ പുഴയിൽ നിന്നുള്ള ശക്തമായ ഒഴുക്കിനെ തുടർന്നാണ് േറാഡിേലക്ക് വെള്ളം ഇരച്ചുകയറിയത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ െഹക്ടർ കണക്കിന് വയലുകൾ െവള്ളത്തിനടിയിലായതിനെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി. പുതുപ്പാടി, അമ്പായത്തോട് ഭാഗങ്ങളിൽ മരങ്ങൾ ലൈനുകളിൽ വീണ് െെവദ്യുതി നിലച്ചു.
മഴയിൽ മതിലിടിഞ്ഞത് സ്കൂളിന് ഭീഷണിയാവുന്നു
കൊടിയത്തൂർ: കനത്ത മഴയിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞ് സ്കൂൾ പരിസരത്തേക്ക് പതിച്ചത് ഭീഷണിയാവുന്നു. പന്നിക്കോട് ഗവ. എൽ.പി സ്കൂളിലേക്കാണ് കഴിഞ്ഞ ദിവസം മഴയിൽ മതിലിടിഞ്ഞ് വീണത്.കുടി വെള്ള പൈപ്പിന് മുകളിലേക്ക് മണ്ണ് വീണതോടെ കുടിവെള്ള സംവിധാനവും തകരാറിലായി.സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് സ്കൂളിലെ കെ.ജി ക്ലാസിെൻറ ചുമരിലേക്ക് മതിലിടിഞ്ഞ് വീണത്.മതിലിെൻറ കല്ലുകൾ ഉൾപ്പെടെയുള്ളവ ഇനിയും ഇവിടെ നിന്ന് എടുത്തു മാറ്റിയിട്ടില്ല. ശക്തമായ മഴ പെയ്താൽ ഇനിയും മതിലിടിയാൻ സാധ്യതയും നിലനിൽക്കുന്നു. എത്രയും പെെട്ടന്ന് സ്കൂളിെന്റ പ്രശ്നത്തിൽ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതായി പി.ടി.എ പ്രസിഡൻറ് പി.വി. അബ്ദുല്ല പറഞ്ഞു.
ജില്ല ദുരന്ത നിവാരണ കൺട്രോൾ റും ഫോൺ നമ്പറുകൾ
ജില്ല ദുരന്ത നിവാരണ കൺട്രോൾ റൂം -0495 2371002
കോഴിക്കോട് താലൂക്ക് -0495 2372966
െകായിലാണ്ടി താലൂക്ക് -0496 2620235
വടകര താലൂക്ക് -0496 2522361
താമരശ്ശേരി താലൂക്ക് -0495 2223088
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.