Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightകടലിൽ കാണാതായ...

കടലിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
കടലിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
cancel
camera_alt

മുഹമ്മദാലി


ബേപ്പൂർ: കടലിൽ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളി പൊന്നാനി എം.ഇ.എസ് കോളജ് ഖിളർപള്ളി സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലിയുടെ (58) മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 'റഫ്ഖാന' ഫൈബർ വള്ളം വ്യാഴാഴ്ച പുലർച്ചെ കടലിൽ തലകീഴായി മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ചാലിയം കടലുണ്ടി ഭാഗത്തെ പുറംകടലിൽ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് ഫിഷറീസ് റസ്ക്യൂ ഗാർഡ്മാരും മറൈൻ എൻഫോഴ്സ്മെൻറും ബേപ്പൂരിലെ 'കാരുണ്യ' മറൈൻ ആംബുലൻസിൽ പുറംകടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.

ബുധനാഴ്ച രാത്രി പത്തുമണിയോടെ ബേപ്പൂർ തുറമുഖത്ത് എത്തിച്ച മൃതദേഹം കോസ്റ്റൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പൊന്നാനിയിൽനിന്നും ബേപ്പൂരിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പിതാവ്: ഇസ്മായിൽ. ഭാര്യ: നഫീസ. മക്കൾ: റഫീഖ്, ജമാൽ, ഫാറൂഖ്, ജുബൈരിയ, മുബീന. മരുമക്കൾ: ഹഫ്സ, ജമീല, സുൽഫത്ത്, അബൂബക്കർ, ഷാജി. സഹോദരങ്ങൾ: കുഞ്ഞൻ ബാവ, ബീവാത്തു, പരേതരായ സിദ്ദീഖ്, കുഞ്ഞാമിന.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermanbody found
News Summary - The body of a fisherman was found in the sea
Next Story