Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightBeyporechevron_rightകോവിഡിൽ കുടുങ്ങി...

കോവിഡിൽ കുടുങ്ങി മീൻപിടിത്തം മത്സ്യമേഖല വൻ പ്രതിസന്ധിയിൽ

text_fields
bookmark_border
കോവിഡിൽ കുടുങ്ങി മീൻപിടിത്തം മത്സ്യമേഖല വൻ പ്രതിസന്ധിയിൽ
cancel

ബേപ്പൂർ: കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി സംസ്ഥാനത്തെ മത്സ്യമേഖല വൻ പ്രതിസന്ധിയിൽ. ക്ലസ്​റ്റർ, ക്രിട്ടിക്കൽ ക െണ്ടയ്​ൻമെൻറ് സോണുകളിൽ പെട്ട സംസ്ഥാനത്തെ മിക്ക ഹാർബറുകളും, പൂർണതോതിൽ അടച്ചതിനാൽ, സീസൺ കനത്ത പരാജയത്തിലാകുമെന്നാണ് സൂചന. ലോക്ഡൗണും ട്രോളിങ്​ നിരോധനവും ചേർന്ന് വന്നപ്പോൾ, കോടികളുടെ മുതൽമുടക്കുള്ള യന്ത്രവത്കൃത ബോട്ടുകൾ അഞ്ചുമാസത്തോളം കെട്ടിയിടേണ്ടിവന്നു. ഇതേ തുടർന്ന് ലക്ഷങ്ങളുടെ നഷ്​ടമാണ് ഉടമകൾക്കുണ്ടായത്. കോവിഡി​െൻറ കടുത്ത നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചാൽ നഷ്​ടം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയും ഇപ്പോൾ അസ്ഥാനത്തായി.

മത്സ്യബന്ധനം കൃത്യമായി നടക്കാത്തതിനാൽ സംസ്കരണ-സംഭരണ ശാലകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. മേഖലയിലെ വ്യവസായികൾക്ക് ശതകോടികളുടെ നഷ്​ടമാണ് കോവിഡ് കാരണം സംഭവിച്ചത്. പ്രതിവർഷം 6,000 കോടിയുടെ വിദേശനാണ്യം സംസ്ഥാനത്ത് നേടിത്തരുന്ന മത്സ്യ സംസ്കരണ കയറ്റുമതിമേഖലയും, ആഭ്യന്തരവിപണിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അതേസമയം, ഇതരസംസ്ഥാനങ്ങളിൽ കോവിഡ് മഹാമാരിയിലും മത്സ്യബന്ധനം ഒരു തടസ്സവുമില്ലാതെ നടക്കുന്നു. സമുദ്രോൽപന്ന സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുന്നുണ്ട്.

കോവിഡി​െൻറ സമൂഹവ്യാപനം മത്സ്യമേഖലയിലൂടെ ആരംഭിച്ചതാണ് വലിയ ആഘാതമായത്. സംസ്ഥാനത്തെ ഹാർബറുകളിൽനിന്നും വിപണന കേന്ദ്രങ്ങളിൽനിന്നും സമ്പർക്കസാധ്യതകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, മീൻപിടിത്തക്കാരായ ഇതര സംസ്ഥാനക്കാർക്ക് കടുത്ത നിയന്ത്രണം കൊണ്ടുവന്നതും മേഖലയെ പിറകോട്ടടിച്ചു. മത്സ്യ-അനുബന്ധ മേഖലകളിലെ തൊഴിലില്ലായ്മ, ആയിരക്കണക്കിനാളുകളെ കഷ്​ടത്തിലാക്കിയതോടെ, പല തീരദേശ ഗ്രാമങ്ങളും ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്.

ക്രിസ്മസ് വിപണി മുന്നിൽകണ്ട് യു.എസും യൂറോപ്യൻ രാജ്യങ്ങളും സമുദ്രോൽപന്നങ്ങൾക്ക് വലിയ ഓർഡർ നൽകുന്ന സമയത്താണ് മേഖല വൻപ്രതിസന്ധിയിലായത്.

ഫിഷറീസ് വകുപ്പി​െൻറയും ആരോഗ്യ പ്രവർത്തകരുടെയും കോവിഡ് നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള മീൻപിടിത്തത്തിനും വിപണനത്തിനും ഉത്തരവുണ്ടാകണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FisheriesCrisis
News Summary - Fisheries Crisis
Next Story