കാപ്പ; യുവാവിനെ കോഴിക്കോട് ജില്ലയിൽ നിന്നും നാടുകടത്താൻ ഉത്തരവ്
text_fieldsഅർജുൻ എന്ന അപ്പാണി
ബാലുശ്ശേരി: നിരവധി കേസുകളിൽ പ്രതിയായ ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തുരുത്ത്യാട് തൂണക്കണ്ടി അർജുൻ എന്ന അപ്പാണിയെ ( 27) കാപ്പ ഉത്തരവ് പ്രകാരം ജില്ലയിൽ നിന്നും നാടുകടത്താൻ കണ്ണൂർ ഡി.ഐ.ജി യുടെ ഉത്തരവ്. അർജുനെതിരെ ബാലുശ്ശേരി, പെരുവണ്ണാമുഴി സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്.
നിലവിൽ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അർജുൻ കാപ്പ ഉത്തരവ് പ്രകാരം കോഴിക്കോട് റവന്യൂ ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് നാടുകടത്താൻ കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കറുപ്പസ്വാമിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ ആറു കേസുകളും പെരുവണ്ണാമുഴി സ്റ്റേഷനിൽ ഒരു കേസും അപ്പാണിയുടെ പേരിലുണ്ട്. അവസാനമായി ന്യൂ ഇയർ ദിവസം കോക്കല്ലൂരിൽ വെച്ച് രണ്ടുപേരെ അടിച്ചുപരിക്കേൽപിച്ച കേസും കൂടി ചേർത്താണ് അപ്പാണിക്കെതിരെ റിപ്പോർട്ട് നൽകിയിരുന്നത്.
കോഴിക്കോട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് ഒരു വർഷത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് വന്നിട്ടുള്ളത്. കാപ്പ; യുവാവിനെ കോഴിക്കോട് ജില്ലയിൽ നിന്നും നാടുകടത്താൻ ഉത്തരവ്കാപ്പ ആക്ട് പ്രകാരമാണ് ഉത്തരവ്.