Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോട്ടുമുക്കത്തെ...

തോട്ടുമുക്കത്തെ പുലി സാന്നിധ്യം; ആശങ്കയകറ്റാൻ നടപടി

text_fields
bookmark_border
തോട്ടുമുക്കത്തെ പുലി സാന്നിധ്യം; ആശങ്കയകറ്റാൻ നടപടി
cancel

തോട്ടുമുക്കം: മലയോര മേഖലയിൽ തോട്ടുമുക്കത്ത് അജ്ഞാത ജീവി വളർത്തു നായയെ കൊന്ന് ഭക്ഷിച്ച സംഭവത്തിൽ നാട്ടുകാരുടെ ആശങ്കയകറ്റാൻ നടപടിയുമായി ഗ്രാമപഞ്ചായത്തും വനംവകുപ്പും. തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി ഡി.എഫ്.ഒ, ആർ.എഫ്.ഒ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തു പ്രസിഡന്റുമാർ എന്നിവരുൾപ്പെടുന്ന ടെക്‌നിക്കൽ കമ്മിറ്റി ഓൺലൈനായി അടിയന്തര യോഗം ചേർന്നു.

പ്രദേശത്ത് കൂടുതൽ കാമറകൾ സ്ഥാപിക്കാനും കൂട് സ്ഥാപിക്കുന്നതിനുള്ള തുടർ നടപടി സ്വീകരിക്കാനും തീരുമാനമായതായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കൊടിയത്തൂർ ആറാം വാർഡിൽപെട്ട മാടാമ്പിയിൽ മുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നത്. കാക്കനാട്ട് മാത്യുവിന്റെ വീട്ടിലെ നായയെയാണ് ഞായറാഴ്ച രാത്രി കൊന്ന് ഭക്ഷിച്ചത്.

നായയെ കൊന്ന രീതി നോക്കുമ്പോൾ പുലിയെപ്പോലത്തെ വലിയ ജീവി തന്നെയാണന്നാണ് വനംവകുപ്പ് അധികൃതരും കരുതുന്നത്. ഡി.എഫ്.ഒ ആഷിക് അലി, ആർ.എഫ്.ഒ പി. വിമൽ, ഡെപ്യൂട്ടി ആർ.എഫ്.ഒ സുബീർ, കൊടിയത്തൂർ പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി പ്രസിഡ്റ് സുനിത രാജൻ, മറ്റു ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങൾ എന്നവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopard threatHuman-Wild Animal Conflict
News Summary - action takes to avoid fear of leopard presence in thottumukkam
Next Story