കോഴിക്കോട് ജില്ലയിൽ ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചത് എട്ടുലക്ഷത്തിലേറെ പേർ
text_fieldsകോഴിക്കോട്: ജില്ലയിൽ പ്രതിദിനം ശരാശരി 10,975 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നുവെന്ന് കണക്ക്. ശരാശരി 9500ഓളം പേരാണ് ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഏകദേശം 1400 പേർ രണ്ടാം ഡോസും സ്വീകരിക്കുന്നു. അതിൽതന്നെ 3605 പേരാണ് 18-44 വയസ്സിനിടയിലുള്ളവർ. 4715 പേർ 45നും 60നും ഇടയിലുള്ളവരും 2655 പേർ 60 വയസ്സിന് മുകളിലുള്ള വരുമാണ്.
ഇതുവരെ 8,45, 805 പേർ ജില്ലയിൽ വാക്സിൻ സ്വീകരിച്ചു. ഇത് 18 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്. 25 ലക്ഷത്തോളം പേരാണ് ജില്ലയിൽ 18 വയസിന് മുകളിലുള്ളവർ. അതിൽ 6,63,141 പേർ ആദ്യ ഡോസ് സ്വീകരിച്ചവരാണ്. 1,82,664 പേർ രണ്ട് ഡോസും സ്വീകരിച്ചു. വ്യാഴാഴ്ച 11,318 പേരാണ് വാക്സിൻ സ്വീകരിച്ചത്. അതിൽ 11,132 പേർ ആദ്യ ഡോസും 186 പേർ രണ്ടാം ഡോസും സ്വീകരിച്ചവരാണ്.
10,801 പേരാണ് 18-44 വയസ്സിനിടയിലുള്ളവർ. 340 പേർ 45നും 60നും ഇടയിലുള്ളവരും 177 പേർ 60ന് മുകളിലുള്ളവരുമാണ്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് വ്യാപക പരാതിയുണ്ട്. വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി സൈറ്റ് ഓപ്പണായാൽ 15 മിനിറ്റിനുള്ളിൽതന്നെ സ്ലോട്ടുകളെല്ലാം നിറയുകയാണ്. ഇതുമൂലം വളരെ കുറച്ച് രണ്ടാം ഡോസുകാർക്ക് മാത്രമാണ് വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനാകുന്നത്. 18 -44 വയസ്സിനിടയിൽ ഉള്ളവർക്ക് നൽകാനുള്ള വാക്സിൻ 53, 516 ഡോസാണ് നിലവിൽ സ്റ്റോക്കുള്ളത്. 45 വയസ്സിന് മുകളിലുള്ളവർക്ക് നൽകാനുള്ള വാക്സിൻ 22,000 ഡോസ് കോവിഷീൽഡ് എത്തിയിട്ടുണ്ട്. മേയ് 28ന് എത്തിയ 5500 ഡോസ് കോവാക്സിനിൽ കുറച്ചുകൂടി സ്റ്റോക്കുണ്ടെന്നും ജില്ല വാക്സിനേഷൻ ഓഫിസർ ഡോ. മോഹൻദാസ് പറഞ്ഞു.
കോവിഷീൽഡ് ആണ് കൂടുതൽ പേർക്ക് നൽകുന്നത്. ഇതുവരെ 7,87,520 പേർക്ക് കോവിഷീൽഡും 58,285 പേർക്ക് കോവാക്സിനുമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

