Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:41 AM IST Updated On
date_range 11 May 2022 5:41 AM ISTബി.ജെ.പി വിശദീകരണ യോഗം
text_fieldsbookmark_border
പേരാമ്പ്ര: ബീഫിന്റെ പേരിൽ അക്രമം നടന്ന സംഭവത്തിൽ ബി.ജെ.പി പേരാമ്പ്ര മണ്ഡലം സമിതി പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. സജീവ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സംഭവത്തിൽ ഉള്ളതായി ബി.ജെ.പി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറിൽ രണ്ടാം പ്രതിയായത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. സ്വന്തം പാർട്ടി പ്രവർത്തകർകൂടി ഉൾപ്പെട്ട സംഭവത്തെ ധ്രുവീകരണ രാഷ്ട്രീയത്തിനായി സി.പി.എമ്മും കോൺഗ്രസും ഉപയോഗിക്കുകയാണ്. സി.പി.എം, കോൺഗ്രസ് സമ്മർദത്തിന് വഴങ്ങി ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. യഥാർഥ സംഭവം അറിയാൻ കടയിലെ സി.സി.ടി.വി ദൃശ്യം പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു. പൊതുയോഗം എം. മോഹനൻ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. സുരേഷ് കണ്ടോത്ത്, കെ.എം. സുധാകരൻ, തറമൽ രാഗേഷ്, കെ. പ്രദീപൻ, കെ. രാഘവൻ, എം. പ്രകാശൻ, ബാബു പുതുപറമ്പിൽ എന്നിവർ സംസാരിച്ചു. Photo: ബി.ജെ.പി പ്രകടനം സാധനം വാങ്ങാൻ പോയ സുഹൃത്തുക്കളായ ചെറുപ്പക്കാരിൽ വിവിധ പാർട്ടിക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
