Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീർനായ് ആക്രമണം:...

നീർനായ് ആക്രമണം: ചികിത്സാ ചെലവിന്‍റെ ബില്ലില്ലാത്തതിനാൽ നഷ്ടപരിഹാരമില്ലെന്ന്​ വനം വകുപ്പ്

text_fields
bookmark_border
കോഴിക്കോട്: നീർനായുടെ ആക്രമണത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് 21 നഷ്ടപരിഹാര അപേക്ഷകൾ ലഭിച്ചതിൽ ചികിത്സാ ചെലവിന്‍റെ വിശദാംശങ്ങളോ ബില്ലുകളോ ഇല്ലെന്ന് ജില്ല കലക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ നിർദേശാനുസരണമാണ് റിപ്പോർട്ട് സമർപ്പിച്ചത്. വന്യമൃഗ ആക്രമണം കാരണം പരിക്കേൽക്കുന്നവർക്ക് ചികിത്സാചെലവ് അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം അനുവദിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവ ഹാജരാക്കാൻ അപേക്ഷകർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ചെലവ് സംബന്ധിച്ച രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയില്ലെന്ന് താമരശ്ശേരി റേഞ്ച് ഓഫിസർ അറിയിച്ചതായി കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. രേഖകളുടെ അഭാവത്തിൽ നഷ്ടപരിഹാരം അനുവദിക്കാനാവില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇരുവഴിഞ്ഞിപ്പുഴ നീർനായ്ക്കൾ കൈയടക്കി പ്രദേശവാസികളെ ആക്രമിക്കുന്നതിനെതിരെ സമർപ്പിച്ച പരാതിയിൽ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് സ്ഥലപരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. നീർനായ്ക്കളിൽ ഒരെണ്ണം മാത്രമാണ് മനുഷ്യരെ ഉപദ്രവിക്കുന്നതെന്ന് മനസ്സിലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനെ തിരിച്ചറിയാൻ കഴിയുന്നില്ല. നീർനായെ പിടിക്കാൻ കെണിവെച്ചതായി കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കമീഷനെ അറിയിച്ചു. എന്നാൽ, നീർനായെ പിടിക്കാനായില്ല. എ.സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story