Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോതി പ്ലാന്‍റ്: ...

കോതി പ്ലാന്‍റ്: ഡെപ്യൂട്ടി മേയറുടെ വീട്ടിലേക്ക് മാർച്ച്

text_fields
bookmark_border
കോഴിക്കോട്: കോതിയിൽ മലിനജല സംസ്കരണ പ്ലാൻറ് സ്ഥാപിക്കാനുള്ള നഗരസഭ പദ്ധതിക്കെതിരെ ഡെപ്യൂട്ടി മേയറുടെ വീട്ടിലേക്ക് ജനകീയ പ്രതിരോധ സമിതി നേതൃത്വത്തിൽ മാർച്ച് നടത്തി. സമരക്കാർക്കെതിരെ കോതിയിലുണ്ടായ പൊലീസ് നടപടിയിലും അറസ്റ്റിലും പ്രതിഷേധിച്ചായിരുന്നു പദ്ധതി പ്രദേശമായ അഴീക്കൽ റോഡിൽ നിന്ന് ജനകീയ മാർച്ച് സംഘടിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു. മാർച്ച് ഇടിയങ്ങര ശൈഖ് പള്ളിക്ക് സമീപം പൊലീസ് തടഞ്ഞു. സമരക്കാരുമായി പൊലീസ് ഉന്തും തള്ളുമുണ്ടായി. കോതി സമരത്തിൽ പങ്കെടുത്ത് പൊലീസ് അതിക്രമത്തിനിരയായ റുഖിയാബി വീൽചെയറിലാണ് പ്രതിഷേധമാർച്ചിൽ അണിനിരന്നത്. കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ. അബൂബക്കർ, വിവിധ സംഘടന പ്രതിനിധികളായ മുസ്തഫ കൊമ്മേരി, സലാം വളപ്പിൽ , ബ്രസീലിയ ഷംസുദ്ദീൻ, ടി. ദാവൂദ്, ഇസ്മയിൽ പന്നിയങ്കര, അബ്ദുൽ മനാഫ്, വി. റാസിക് , എം.പി. സിദ്ദീഖ്, എം.പി. സക്കീർ ഹുസൈൻ, താഹിർ അഹമ്മദ് എന്നിവർ സംസാരിച്ചു. എം.പി. ഷർഷാദ്, ഇ.പി. അശറഫ്, ടി.വി. അബൂബക്കർ കോയ, ഇ.പി. ജാഫർ, പി.എം. ഇഖ്ബാൽ, ഒ മമ്മുദു, എ.ടി. മൊയ്തീൻ കോയ , കെ. പ്രദീപ്, പി.വി. മുഹമ്മദ് ഷിജി എന്നിവർ മാർച്ചിന് നേതൃത്വം നൽകി. vj must ജനവാസ മേഖലയിൽ മാലിന്യപ്ലാന്‍റ് സ്ഥാപിക്കരുത് -എൻഫ കോഴിക്കോട്: ജനവാസ മേഖലയായ നൈനാംവളപ്പ് അഴീക്കൽ റോഡിൽ കക്കൂസ് മാലിന്യസംസ്കരണ പ്ലാന്‍റ് നിർമിക്കരുതെന്ന് നൈനാംവളപ്പ് ഫുട്‌ബാൾ ഫാൻസ് അസോസിയേഷൻ(എൻഫ) യോഗം ആവശ്യപ്പെട്ടു. കടലിനോടും കല്ലായിപ്പുഴയോടും ചേർന്ന് അർധ ദ്വീപിനെ പോലെ കിടക്കുന്ന പ്രദേശത്തിന്‍റെ പരിസ്ഥിതി, സാമൂഹ്യ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ പ്ലാന്റ് നിർമിക്കാൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് റഹ്മാൻ, എൻ.വി. അബ്ദു, ഷെഫീഖ്, എൻ.വി. നൗഫൽ ,ടി.വി. മാമുക്കോയ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story