Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:35 AM IST Updated On
date_range 25 April 2022 5:35 AM ISTജില്ലയിലെങ്ങും മത്സ്യപരിശോധന
text_fieldsbookmark_border
കോഴിക്കോട്: മത്സ്യത്തിന്‍റെ രുചിവ്യത്യാസവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ജില്ലയിലെങ്ങും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന കർശനമാക്കി. ഹാർബറുകൾ, മത്സ്യ മാർക്കറ്റുകൾ, ചില്ലറ വിൽപനകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. മത്സ്യം കേടാവാതിരിക്കാൻ ഫോർമാലിന് പകരം പുതിയ രാസവസ്തു ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതിനാൽ അതുസംബന്ധിച്ച ഗവേഷണം തുടരുന്നതിനിടെയാണ് ഒരാഴ്ച 'ഓപറേഷൻ മത്സ്യ' എന്ന പേരിൽ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പരിശോധനയിൽ 35 കിലോ ഏട്ട മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഐസ് വേണ്ടത്ര ഉപയോഗിക്കാത്തതാണ് മത്സ്യം കേടാവാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷു-ഈസ്റ്റർ- റമദാൻ സീസണിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് മീൻവരവ് കൂടിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന് രാസവസ്തുക്കൾ ചേർത്ത മത്സ്യമാണ് ജില്ലയിലേക്കെത്തുന്നതെന്ന് പരാതിയുണ്ട്. അതേസമയം, ഇപ്പോൾ നടക്കുന്ന പരിശോധനയിൽ മീനിലെ രാസവസ്തുക്കളടെ സാന്നിധ്യം കണ്ടെത്താനാവുന്നില്ലെന്ന പ്രശ്നവുമുണ്ട്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരിശോധനയിൽ വലിയ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഇതുസംബന്ധിച്ച ഗവേഷണഫലങ്ങൾ കാത്തിരിക്കുകയാണെന്നും അധികൃതർ പറയുന്നു. നിലവിൽ മൊബൈൽ ലബോറട്ടറികൾ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന. fish test എലത്തൂരിൽ കഴിഞ്ഞദിവസം നടന്ന മത്സ്യപരിശോധന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story