Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്വഡക്ട്...

അക്വഡക്ട് പൂവ്വമുള്ളതിൽ താഴെ റോഡ് അവഗണനയിൽ ചളിക്കുളമായ റോഡിൽ കാൽനടയാത്രപോലും ദുരിതത്തിൽ

text_fields
bookmark_border
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 13-16 വാർഡുകളിലെ അതിർത്തി പങ്കിടുന്ന അക്വഡക്ട് പുവ്വമുള്ളതിൽ താഴെ റോഡിന് അവഗണന മാത്രം. മഴ പെയ്താൽ ചളിക്കുളമായി മാറുന്ന ഈ റോഡിൽ സൈഡിലൂടെ മാറി നടക്കാൻ കാൽ നടയാത്രപോലും ദുരിതത്തിലാണ്. 18 വർഷങ്ങൾക്കുമുമ്പ് സലീന കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് ഈ ഭാഗത്തേക്ക് റോഡ് നിർമാണം ആരംഭിച്ചത്. അതോടൊപ്പം നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികളുടെ ക്യാമ്പിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് ഈ റോഡ് നീന്ത്രച്ചാലിൽ ഭാഗം വരെ എത്തിച്ചത്. എന്നാൽ ഈ റോഡിന്റെ ശോച്യാവസ്ഥ നിരന്തരം ഗ്രാമസഭയിലും നേരിട്ടും പരാതികൾ അറിയിച്ചെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു മറുപടി ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിനെ ആശ്രയിച്ച് 25ലധികം വീട്ടുകാരാണ് ഇവിടെ കഴിയുന്നത്. കാവിൽ എ.എം.എൽ.പി സ്കൂൾ, ബശീരിയ്യ മദ്റസ, കല്ലിടുക്കിൽ ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ ഈ റോഡിനെയാണ് ആശ്രയിക്കേണ്ടത്. 12ഓളം രോഗികളായ ആളുകളും താമസിക്കുന്ന ഇതിന്റെ വശങ്ങളിലാണ്. ഈ വാർഡുകളിലെ എല്ലാ പോക്കറ്റ് റോഡുകളും ടാറിങ്ങും കോൺക്രീറ്റും നടത്തി ഗതാഗത യോഗ്യമാക്കിയിട്ടും ഈ ഭാഗത്തേക്കുള്ള റോഡിനെ അവഗണിക്കുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ റോഡ് ഗതാഗതയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story