Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:37 AM IST Updated On
date_range 10 April 2022 5:37 AM ISTസംവരണസമുദായങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യം -ദലിത് ഫെഡറേഷൻ
text_fieldsbookmark_border
കോഴിക്കോട്: ഭരണഘടനാദത്തമായ സംവരണ അവകാശം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങളുടെ യോജിച്ചമുന്നേറ്റവും പോരാട്ടവും അനിവാര്യമായെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ജില്ല പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഭരണപക്ഷ-പ്രതിപക്ഷ കക്ഷികൾ അംഗീകരിക്കുന്ന എയ്ഡഡ് മേഖലയിലെ നിയമനസംവരണം നടത്തണമെന്നും സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ സ്പെഷൽ റിക്രൂട്ട്മെന്‍റ് സെൽ നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മത്സ്യവിപണന രംഗത്ത് സജീവമായ ശ്രീജ പെരിങ്ങൊളത്തിന് കർമശ്രേഷ്ഠ പുരസ്കാരം നൽകി. യുവകവയിത്രി ബിന്ദു നാരായണനേയും 25 വർഷത്തിലേറെയായി പൊതുപ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെ.സി. കരുണാകരനെയും പി.പി. കമല, ഇ.പി. കാർത്യായനി എന്നിവരെയും ആദരിച്ചു. കെ.വി. സുബ്രഹ്മണ്യൻ, ചന്ദ്രൻ കടക്കനാരി, ടി.ടി. കണ്ടക്കുട്ടി, എ.ടി. ദാസൻ, എം.കെ. കണ്ണൻ, സി.കെ. രാമൻ കുട്ടി, എം. രമേശ്ബാബു, എൻ. ശ്രീമതി, വി.പി.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story