Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:41 AM IST Updated On
date_range 5 April 2022 5:41 AM ISTപുരുഷാരം ഭക്തിസാന്ദ്രം പിഷാരികാവിൽ ഇന്ന് കാളിയാട്ടം
text_fieldsbookmark_border
പുരുഷാരം ഭക്തിസാന്ദ്രം പിഷാരികാവിൽ ഇന്നു കാളിയാട്ടം കൊയിലാണ്ടി: ജനസഞ്ചയങ്ങൾക്ക് ഭക്തിയുടെ നിർവൃതി പകർന്ന് പിഷാരികാവിൽ ചൊവ്വാഴ്ച പ്രശസ്തമായ കാളിയാട്ടം. പല ഭാഗങ്ങളിൽനിന്ന് ഭക്തജന സഹസ്രങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകും. മീനത്തിലെ കത്തുന്ന വെയിലും ചൂടുമൊന്നും പ്രശ്നമാക്കാതെ ഉത്സവ ലഹരിയിലാണ് നാട്. ഇവിടെ വേർതിരിവുകൾ ഇല്ലാതാകുന്നു. ഭക്തരെല്ലാം ഒന്നുപോലെ. കാളിയാട്ടത്തിന് വരവുകളും മേളങ്ങളും കൊഴുപ്പേകും. ആചാര വൈവിധ്യങ്ങളുടെ നിറക്കാഴ്ചകളിൽ ഭക്തർ ലയിച്ചുചേരും. വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകൾ മറ്റ് അവകാശവരവുകൾ ക്ഷേത്രത്തിലെത്തും. തുടർന്ന് പുറത്തെഴുന്നള്ളിപ്പ് പാലച്ചുവട്ടിലേക്കു നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾക്കുശേഷം വിദഗ്ധരായ മേളക്കാരുടെ പാണ്ടിമേളത്തിനുശേഷം ക്ഷേത്രം കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിലെത്തി വാളകം കൂടും. തിങ്കളാഴ്ച വലിയ വിളക്കു ദിവസം വൻ ജനാവലിയെത്തി. കാലത്ത് മന്ദമംഗലത്തുനിന്നുള്ള ഇളനീർക്കുലവരവ്, വസൂരി മാല വരവ് എന്നിവ ക്ഷേത്രത്തിൽ എത്തി. വൈകുന്നേരം മൂന്നു മുതൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇളനീർക്കുല വരവുകൾ, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ്, മറ്റ് അവകാശവരവുകളും ക്ഷേത്രത്തിലെത്തി. രാത്രി പുറത്തെഴുന്നള്ളിപ്പ് നടന്നു. പടം Koy 3 വിവിധ വരവുകൾ പിഷാരികാവിൽ എത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
