Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:45 AM IST Updated On
date_range 4 April 2022 5:45 AM ISTനാട്ടറിവുകൾ പകർന്ന കേളപ്പൻ ഇനി ഓർമ
text_fieldsbookmark_border
നടുവണ്ണൂർ: കൃഷിക്കുവേണ്ടി മാത്രം ഉഴിഞ്ഞുവെച്ച കാരയാട് പ്രദേശത്തെ കുതിരവട്ടത്തിൻമേൽ കേളപ്പൻ യാത്രയായി. എന്നും രാവിലെ വീട്ടിൽനിന്നിറങ്ങി പാടത്തിന്റെ മുക്കിലും മൂലയിലും പണിയെടുക്കുന്ന കേളപ്പനെയാണ് പ്രദേശത്തുകാർക്ക് പരിചയം. വീട്ടിൽ തനിച്ചായിരുന്ന കേളപ്പന് ഹോട്ടലിലെ ഭക്ഷണമായിരുന്നു ആശ്രയം. ഹോട്ടലിലെ രാഷ്ട്രീയചർച്ചകളായിരുന്നു ഇടവേളകളിൽ കേളപ്പന്റെ ആനന്ദം. ഇടതുപക്ഷ സഹയാത്രികനായ കേളപ്പൻ തികഞ്ഞ സാമൂഹിക വിമർശകനുമായിരുന്നു. കമ്യൂണിറ്റി ഇറിഗേഷൻ പദ്ധതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നിയമനടപടിക്ക് നേതൃത്വം നൽകി. ഇടവിള കൃഷി വ്യാപനത്തിൽ ഇദ്ദേഹത്തിന്റെ പങ്കിനെ കൃഷി വകുപ്പ് ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ പ്രദേശത്തെ കൃഷിക്കാരുടെ അപൂർവയിനം വിത്തുവിതരണക്കാരനെക്കൂടിയാണ് നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story