Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:41 AM IST Updated On
date_range 3 April 2022 5:41 AM ISTസിൽവർലൈൻ: മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു -കെ. സുരേന്ദ്രൻ
text_fieldsbookmark_border
കോഴിക്കോട്: സിൽവർലൈൻ ഇരകൾക്ക് ഇരട്ടി നഷ്ടപരിഹാരം നൽകുമെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും വീണ്ടും കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭൂമിയേറ്റെടുക്കാൻ ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകാത്ത പദ്ധതിയാണിത്. അതുമാത്രമല്ല സാമൂഹിക ആഘാത പഠനം നടത്തിയിട്ടുമില്ല. സർക്കാർ സമർപ്പിച്ച ഡി.പി.ആർ അപൂർണമാണെന്ന് റെയിൽ മന്ത്രി വ്യക്തമാക്കിയതുമാണ്. കമ്പോള വിലയുടെ ഇരട്ടി നൽകണമെങ്കിൽ ഭൂമിയേറ്റെടുക്കലിന് ഇപ്പോഴത്തെ ഡി.പി.ആറിൽ പറയുന്നതിന്‍റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ വില കണക്കാക്കേണ്ടി വരും. അങ്ങനെയാവുമ്പോൾ സിൽവർലൈനിന്‍റെ ആകെ ചെലവ് ഇനിയും ഏറെ വർധിക്കും. മോഹന വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കങ്ങൾക്ക് കെ-റെയിൽ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കരുത്. പ്രവർത്തകരെ ഉപയോഗിച്ച് സിൽവർലൈൻ വിരുദ്ധ സമരത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എല്ലാം നഷ്ടമാവുന്ന ജനങ്ങളെ പിന്നിൽ നിന്നും കുത്തുന്ന ഇത്തരമൊരു നാടകമാണ് കഴക്കൂട്ടത്ത് കേന്ദമന്ത്രി വി. മുരളീധരന്‍റെ ജനസമ്പർക്കത്തിലുണ്ടായത് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story