Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:40 AM IST Updated On
date_range 3 April 2022 5:40 AM ISTവിധികാത്ത് വിദ്യാർഥികൾ; പരീക്ഷ ബഹിഷ്കരണം തുടരും
text_fieldsbookmark_border
കോഴിക്കോട്: അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ തുടരാനുള്ള ആരോഗ്യ സർവകലാശാല നീക്കത്തിനെതിരെ വിദ്യാർഥികൾ. 50 ശതമാനത്തിലേറെ വിദ്യാർഥികൾ പരീക്ഷ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞാണ് സർവകലാശാല പരീക്ഷ തുടരാൻ ശ്രമിക്കുന്നത്. എന്നാൽ, 75 ശതമാനം പേരും പരീക്ഷ എഴുതിയിട്ടില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. മെഡിസിൻ പേപ്പർ ഒന്നാണ് മാർച്ച് 31ന് നടന്ന പരീക്ഷ. അതാണ് സംസ്ഥാന വ്യാപകമായി വിദ്യാർഥികൾ ബഹിഷ്കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 210ൽ 32 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. രണ്ടാമത്തെ പരീക്ഷ ഏപ്രിൽ അഞ്ചിനാണ്. അതിനുമുമ്പ് കുട്ടികളുടെ ഹരജിയിൽ കോടതി വാദം കേൾക്കും. അഞ്ചാം തീയതി നടക്കുന്ന മെഡിസിൻ രണ്ടാം പേപ്പർ എഴുതുന്നില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. അതിനുമുമ്പ് കോടതിയിൽനിന്ന് അനുകൂലവിധി വരുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. വേണ്ടത്ര ക്ലിനിക്കൽ പഠനം ലഭ്യമായിട്ടില്ലെന്ന് കാണിച്ചാണ് കുട്ടികൾ പരീക്ഷ ബഹിഷ്കരിച്ചത്. സംഭവത്തിൽ സർവകലാശാലയുടെ പ്രതികൂല നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ തൃശൂരിൽ സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ കോഴിക്കോട് മെഡിക്കൽ കോളജ് പ്രതിനിധികൾ പങ്കെടുത്തതായും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story