Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:49 AM IST Updated On
date_range 1 April 2022 5:49 AM ISTഅമിതവേഗതയിൽ ഓടിച്ച ലോറിയും ഡ്രൈവറും പിടിയിൽ
text_fieldsbookmark_border
ബാലുശ്ശേരി: കാൽനടക്കാരെയും വാഹനങ്ങളെയും ഇടിച്ച് അമിതവേഗതയിൽ പോയ ലോറിയും ഡ്രൈവറും പൊലീസ് പിടിയിൽ. ഡ്രൈവർ താമരശ്ശേരി കോരങ്ങാട് വേട്ടുകുന്നേൽ ഹനീഫി (28) നെയാണ് ബാലുശ്ശേരി എസ്.ഐ മുഹമ്മദ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് കൊയിലാണ്ടി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് അമിതവേഗതയിൽ ലോറി പോയത്. പലോറമുക്കിൽവെച്ച് ലോറി കൊയിലാണ്ടി ട്രാഫിക് എസ്.ഐ രവീന്ദ്രന്റെ ബൈക്കിൽ ഇടിച്ചു. തുടർന്നു വഴിയരികിൽ നിർത്തിയിട്ടതും എതിർദിശയിൽ വന്നതുമായ നിരവധി വാഹനങ്ങളിൽ ലോറി ഇടിച്ചു. കാൽനടക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. തടയാനായി നാട്ടുകാർ മറ്റു വാഹനത്തിൽ ലോറിയെ പിന്തുടർന്നു. ബാലുശ്ശേരി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നു എസ്.ഐയുടെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ കൈകാട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ലോറി നിർത്താതെ പോകുകയായിരുന്നു. പിന്തുടർന്ന പൊലീസ്, വട്ടോളി ബസാറിൽവെച്ച് വാഹനം റോഡിന് കുറുകെ നിർത്തിയാണ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story