Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎക്സൈസ്...

എക്സൈസ് പ്രിവന്‍റിവ് ഓഫിസർ: ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
പ്രമോഷൻ ലഭിക്കാനുള്ള ജീവനക്കാർ ഹൈകോടതിയെ സമീപിച്ചതാണ് കാരണം കോഴിക്കോട്: എക്സൈസ് പ്രിവന്‍റിവ് ഓഫിസർ നിയമനത്തിനായുള്ള ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് വർഷങ്ങളായി നീളുന്നു. 503/2012 കാറ്റഗറി നമ്പറായി അപേക്ഷ ക്ഷണിച്ച് റാങ്ക് പട്ടികയിലുൾപ്പെട്ടവരാണ് ഇതുവരെ നിയമനം ലഭിക്കാതെ കോടതി കയറിയിറങ്ങുന്നത്. 2010നുശേഷം വന്ന 38 എൻ.ജെ.ഡി ഒഴിവുകൾ നികത്താൻ 2012ൽ പി.എസ്.സി അപേക്ഷ ക്ഷണിക്കുകയും 2013ൽ പരീക്ഷ നടത്തുകയുമായിരുന്നു. തുടർന്ന് 2015ൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് കായികക്ഷമത പരിശോധനയും പൂർത്തീകരിച്ചു. ഇതിനിടെ ജീവനക്കാരിൽ ചിലർ കോടതിയെ സമീപിച്ചതോടെയാണ് നിയമനം കോടതി പരിഗണനയിലായത്. 2017ൽ കോടതിയിൽനിന്ന് ഉദ്യോഗാർഥികൾക്കനുകൂലമായി വിധി വന്നെങ്കിലും പിന്നീട് എതിർകക്ഷികളായ പ്രമോഷൻ ലഭിക്കാനുള്ള ജീവനക്കാർ ഹൈകോടതിയെ സമീപിച്ചു. അഞ്ചുവർഷമായിട്ടും കേസിൽ അന്തിമവിധിയൊന്നും വരാത്തതോടെ നിരവധി ഉദ്യോഗാർഥികളുടെ നിയമനപ്രതീക്ഷകളും ആശങ്കയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story