Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:38 AM IST Updated On
date_range 31 March 2022 5:38 AM ISTപുറമേരിയില്‍ തൊഴില്‍മേഖലക്ക് ഊന്നല്‍ നല്‍കി
text_fieldsbookmark_border
നാദാപുരം: പുറമേരിയിൽ തൊഴില്‍മേഖലക്ക് ഊന്നല്‍ നല്‍കി വൈസ് പ്രസിഡന്‍റ് സി.എം. വിജയന്‍ അവതരിപ്പിച്ച 30 കോടി 48 ലക്ഷത്തി അറുപതിനായിരത്തിന്‍റെ ബജറ്റിന് അംഗീകാരം നല്‍കി. കാര്‍ഷികമേഖലയെ ഉന്നതിയിലെത്തിക്കുന്നതിന് ബജറ്റില്‍ 53 ലക്ഷം വകയിരുത്തി. അതിദരിദ്രരെ കണ്ടെത്തുന്ന പദ്ധതിവഴി കണ്ടെത്തിയ 64 പേര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ നടപ്പില്‍വരുത്തും. ശുചിത്വം മാലിന്യപരിപാലന പദ്ധതികള്‍ക്കായി 40 ലക്ഷം രൂപ വകയിരുത്തി. ആധുനിക വൈദ്യുതിശ്മശാനത്തിനായി 10 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തില്‍ ഒരു ജനകീയ ഹോട്ടല്‍ കൂടി ആരംഭിക്കും. ഭവനനിർമാണത്തിന് രണ്ടു കോടി രൂപ വകയിരുത്തി. ലൈഫ് ഭവനപദ്ധതിവഴി 403 വീടുകള്‍ നിര്‍മിച്ചുനല്‍കും. വാര്‍ഡില്‍ രണ്ടു വീതം വീടുകള്‍ വീട് വാസയോഗ്യമാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. പൊതുജനാരോഗ്യം പെയിന്‍ ആൻഡ് പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്ക് 35 ലക്ഷം രൂപ വകയിരുത്തി. വിലാതപുരം സബ്സെന്‍ററില്‍ ഐസൊലേഷന്‍ വാര്‍ഡ്, പത്താം ക്ലാസ് വിദ്യാർഥികള്‍ക്ക് വിജയരഥം പരിപാടി, വിദ്യാർഥികള്‍ക്ക് കരാട്ടേ, യോഗ പരിശീലനം എന്നിവയും നടപ്പിലാക്കും. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, പഞ്ചായത്ത് ഓഫിസ് നിര്‍മാണം എന്നിവ നടത്തും. അഞ്ചാം വാര്‍ഡില്‍ നീന്തല്‍ പരിശീലനത്തിനായി കുളം, മലയാടപ്പൊയില്‍ രണ്ടു കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം, അരൂരില്‍ കമ്യൂണിറ്റി ഹാള്‍, പഞ്ചായത്ത് ഉടമസ്ഥതയിലെ ഭൂമികള്‍ക്ക് ചുറ്റു മതില്കെട്ടി സംരക്ഷണം, മൂന്ന് അംഗൻവാടികള്‍ക്ക് കെട്ടിടം, ഉദയവര്‍മ സാംസ്കാരിക കേന്ദ്രം, ടാക്സി സ്റ്റാൻഡ് എന്നിവ നടപ്പില്‍വരുത്തും. പട്ടികജാതി വികസനത്തിന് 15 ലക്ഷം രൂപയും വകയിരുത്തി. 30.83 കോടി രൂപ വരവും 30.59 കോടി ചെലവും 24.50 ലക്ഷം രൂപ മിച്ചമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story