Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:37 AM IST Updated On
date_range 27 March 2022 5:37 AM ISTറോഡ് സമയബന്ധിതമായി തീർക്കാൻ നിർദേശം
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. റോഡുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മുന്‍കൂട്ടി തയാറാക്കിയ ഷെഡ്യൂള്‍ പ്രകാരം പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിര്‍വഹണ പുരോഗതി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യണം. സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിന് ശ്രമിക്കണം. വികസന സമിതി യോഗങ്ങളില്‍ ഉന്നയിക്കപ്പെടുന്ന വിഷയങ്ങളില്‍ കൃത്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. വിവിധ സ്ഥലങ്ങളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം വൈകുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇത് നല്ല പ്രവണതയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. നഗരത്തില്‍ ചിലയിടങ്ങളില്‍ സ്ഥിരമായി പൈപ്പ് പൊട്ടുന്നത് കുടിവെള്ള വിതരണം മുടക്കുന്നതായി എം.എൽ.എമാര്‍ ശ്രദ്ധയിൽപെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി പ്രശ്‌നപരിഹാരത്തിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജലവിതരണ കുഴലുകള്‍ മാറ്റിസ്ഥാപിക്കുന്നത് മഴക്കാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കാനും യോഗം വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കുഴല്‍ക്കിണര്‍ പോലുള്ള വിവിധ സംവിധാനങ്ങള്‍ തയാറാക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ എം.എൽ.എമാര്‍, മന്ത്രിമാരുടെ പ്രതിനിധികള്‍, എം.പിമാരുടെ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ല പ്ലാനിങ് ഓഫിസര്‍ പി.ആര്‍. മായ, ഡി.പി.സി അംഗങ്ങള്‍, വിവിധ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story