Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:33 AM IST Updated On
date_range 17 March 2022 5:33 AM ISTപണം പിടിച്ചെടുത്തതിന് രേഖയില്ല; മുത്തങ്ങയിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
text_fieldsbookmark_border
സുൽത്താൻ ബത്തേരി: കർണാടക അതിർത്തി കടന്നെത്തിയ യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്തതിന്‍റെ പേരിൽ ഒമ്പത് ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിടിച്ചെടുത്ത പണം സംബന്ധിച്ച കാര്യങ്ങൾ ഓഫിസ് രേഖകളിൽ വ്യക്തമായി രേഖപ്പെടുത്താത്തതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയെടുത്തത്. മുത്തങ്ങയിലെ പ്രിവന്റീവ് ഓഫിസർ പി.എ. പ്രകാശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.കെ. മൻസൂർ അലി, എം.സി. സനൂപ് എന്നിവരെയാണ് കൽപറ്റയിലേക്കും മറ്റും സ്ഥലം മാറ്റിയത്. പകരം വി.ആർ. ബാബുരാജ്, വി.ബി. നിഷാദ്, കെ.വി. പ്രകാശൻ എന്നിവരെ മുത്തങ്ങയിലേക്കും നിയമിച്ച് വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഉത്തരവിറക്കി. കഴിഞ്ഞ 13ന് വെളുപ്പിന് ഗുണ്ടൽപേട്ടയിൽനിന്ന് ബസിൽ എത്തിയ യാത്രക്കാരനിൽനിന്നാണ് ഒമ്പത് ലക്ഷം രൂപ പിടിച്ചെടുത്തത്. അദ്ദേഹത്തിന്‍റെ പക്കൽ രേഖകളില്ലായിരുന്നു. തുടർന്ന് ഉച്ചയോടെ അദ്ദേഹം രേഖകൾ ഹാജരാക്കി. പിടിച്ചെടുത്ത പണം സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ എടുത്തിരുന്നില്ല. തുടർന്നാണ് സംഭവം വിവാദമായത്. WEDWDG5: വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ഉത്തരവ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story