Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:32 AM IST Updated On
date_range 17 March 2022 5:32 AM ISTഉദയം വീട് ഒരുങ്ങുന്നു
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലും പരിസരങ്ങളിലും വിവിധ കാരണങ്ങളാൽ തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് രണ്ടു വയസ്സ് തികയുന്നു. കോവിഡ് ഒന്നാംതരംഗത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് 'ഉദയം' എന്ന പേരിലുള്ള പുനരധിവാസ പദ്ധതി തുടങ്ങിയത്. അന്നത്തെ ജില്ല കലക്ടറായിരുന്ന എസ്. സാംബശിവ റാവുവായിരുന്നു ശ്രദ്ധേയമായ ഈ പദ്ധതിക്ക് തുടക്കമിട്ടത്. 'തെരുവുജീവിതങ്ങൾ ഇല്ലാത്ത കോഴിക്കോട്' എന്ന ആശയത്തിലുള്ള പദ്ധതിയിൽ ആയിരത്തിലേറെ പേരെ പുനരധിവസിപ്പിച്ചു. ചേവായൂരിലും വെള്ളിമാട്കുന്നിലും മാങ്കാവിലുമാണ് നിലവിൽ ഉദയം ഹോമുകളുള്ളത്. നാലാമത്തെ ഉദയം ഹോം വെള്ളയിൽ ബീച്ചിൽ സമുദ്ര ഓഡിറ്റോറിയത്തിനു സമീപം ഒരുങ്ങുന്നുണ്ട്. ഉദ്ഘാടനം വരുംദിവസങ്ങളിലുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story