Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:36 AM IST Updated On
date_range 12 March 2022 5:36 AM ISTജില്ലയുടെ വികസനത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു -എം.കെ. രാഘവൻ എം.പി
text_fieldsbookmark_border
കോഴിക്കോട്: ജില്ലയുടെ വികസന പ്രശ്‌നങ്ങളെ സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് എം.കെ. രാഘവന്‍ എംപി. ജില്ല പ്രതീക്ഷയര്‍പ്പിച്ച പദ്ധതികളെക്കുറിച്ച് പരാമര്‍ശമില്ലാത്ത ബജറ്റ് നിരാശജനകമാണ്. കോഴിക്കോട് വിമാനത്താവളം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ ബ്ലോക്ക് എന്നിങ്ങനെ സര്‍ക്കാറിന് മുന്നില്‍ വെച്ച പദ്ധതികൾക്കൊന്നിനും തുക വകയിരുത്തിയില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മലാപ്പറമ്പില്‍ സ്ഥാപിക്കാനുദ്ദേശിച്ച മൊബിലിറ്റി ഹബ് യാഥാര്‍ഥ്യമായിട്ടില്ല. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണത്തിനായി സ്ഥലമേറ്റെടുക്കാന്‍ തുകയുണ്ടെങ്കിലും പണി ആരംഭിക്കാന്‍ ബജറ്റ് വിഹിതം വേണം. നാമമാത്രമാണെങ്കിലും ബേപ്പൂർ തുക അനുവദിച്ചത് സ്വാഗതാർഹമാണ്. തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേല്‍പാലം, ഐ.ടി മേഖല വികസനം, ബീച്ച് നവീകരണം, പുതിയപാലത്ത് നേരത്തേ പ്രഖ്യാപിച്ച വലിയപാലം, നഗരപാതാ വികസന പദ്ധതി രണ്ടാംഘട്ടം തുടങ്ങിയവയൊന്നും ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടില്ലെന്ന് എം.പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story